കോട്ടയം: സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പക്ഷേ, മദ്യത്തില്‍ നിന്നു അകലുകയും രാസ ലഹരി തേടിപോകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുമോ എന്ന് ആശങ്ക.
സംസ്ഥാനത്ത് മദ്യത്തിന് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്.
മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്‌ക്കോയുടെ തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വര്‍ധിപ്പിച്ചത്.
പക്ഷേ, മദ്യത്തില്‍ നിന്നു യുവാക്കള്‍ മുഖം തിരിക്കുകയും രാസ ലഹരി തേടി പോവുകയും ചെയ്യുന്നത് വർധിക്കുകയാണ്. അമിത വില നല്‍കി മദ്യം വാങ്ങി ഉപയോഗിച്ചാല്‍ ലഹരി കുറച്ചു മണിക്കുകള്‍ മാത്രമേ നില്‍ക്കൂ.
പക്ഷേ, എം.ഡി.എം.എ ഉള്‍പ്പടെയുള്ള രാസ ലഹരിയാണ് ഉപയോഗിക്കുന്നതെങ്കിലല്‍ ലഹരി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുമെന്നാണ് യുവാക്കളുടെ പക്ഷം.
സംസ്ഥാനത്തെ മദ്യ വരുമാനത്തില്‍ കുറവു വന്നത് യുവതലമുറ രാസ ലഹരിയിലേക്കു തിരിയുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
സര്‍ക്കാരിനു കീഴില്‍ ലഹരി വിമുക്ത പ്രവര്‍ത്തനം നടത്തുന്ന 'വിമുക്തി മിഷ'ന്റെ 2018 ഓഗസ്റ്റ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍, സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിനായി വിമുക്തിയിലേക്കെത്തിയത് നേരിട്ടുള്ള 2035 കേസും, 8342 ടെലിഫോണിക് കേസും അടക്കം ആകെ 10377 കേസാണ്.
അതില്‍ തന്നെ 951 എണ്ണം 21 വയസില്‍ താഴെയുള്ള കുട്ടികളുടേതും. രണ്ടു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. രാസ ലഹരി ഉപയോഗിക്കുന്ന 21 വയസില്‍ താഴെയുള്ള യുവാക്കളുടെ എണ്ണവും വര്‍ധിച്ചു.
സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്.
നഗരങ്ങളില്‍ പിടിക്കെപ്പെടാന്‍ സാധ്യത കൂടുതലായതിനാൽ ഗ്രാമങ്ങള്‍ കേന്ദ്രീകിരിച്ചാണ് സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ ലഹരിശൃംഖലയിലെ ഏറ്റവും താഴേ തട്ടിലുള്ള ഉപഭോക്താക്കള്‍, ചെറുകിട ഡീലര്‍മാര്‍ എന്നീ നിലകളിലാണ് വിദ്യാര്‍ത്ഥികള്‍ കണ്ണികളാക്കപ്പെടുന്നത്.
സ്‌കൂള്‍ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ചെറു പോക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്ന ലഹരി സംഘത്തിലെ കണ്ണികള്‍, സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ കടകള്‍ എന്നിവയൊക്കെയാണ് കുട്ടികളിലേക്ക് ചെറുതും മാരകവുമായ ലഹരി പദാര്‍ത്ഥങ്ങള്‍ വന്നുചേരുന്ന വഴികള്‍.
ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളില്‍ നിന്ന് ഒരുപാട് കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടര്‍ത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവന്‍ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, എക്‌സൈസ് പോലീസ് കേസുകള്‍, എന്നിവ വിശകലനം ചെയ്താല്‍ വ്യക്തമാകും.
മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉല്‍പന്നങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കില്‍ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി.
തുടക്കക്കാരെന്ന നിലയില്‍ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍.എസ്. ഡി.എ തുടങ്ങിയ ന്യൂ ജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും.
ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ലക്ഷങ്ങളാണ് മതിപ്പുവില.
'പുതുതലമുറ ലഹരി'യുടെ രൂപഘടന, ഒളിച്ചുസൂക്ഷിക്കാനുള്ള സൗകര്യം, അവയുണ്ടാക്കുന്ന അഡിക്ഷന്‍ എന്നിവയെല്ലാമാണ് കുട്ടികളെ അവയിലേക്കാകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍.
രാസലഹരികള്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാനും കഴിയില്ല. മക്കൾ ലഹരിക്ക് അടിമയായി അതിൻ്റെ പാർശ്വഫലങ്ങൾ പ്രകടമാക്കുമ്പോഴാകും പലപ്പോഴും രക്ഷിതാക്കൾ അപകടം തിരിച്ചറിയുക.