Advertisment

കുതിക്കാന്‍ കേരളത്തിലെ മെഡിക്കല്‍ ടൂറിസം.ആരോഗ്യ സംരക്ഷണ മേഖലകളില്‍ ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ കേരളത്തിന്റെ ആയുര്‍വേദ മേഖലയുടെ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും. കൂടുതല്‍ വിദേശികള്‍ ചികിത്സക്കായി കേരളത്തിലേക്കെത്തും

ആയുര്‍വേദ മേഖലയില്‍ മാത്രമല്ല ഇതര വൈദ്യസമ്പ്രദായങ്ങളിലേക്കും കേരളത്തില്‍ ഹെല്‍ത്ത് ടൂറിസം വ്യാപിക്കുന്നു. ഇത് ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് ഒരു ഉദാഹരണമാണ്.

New Update
medical tourism

കോട്ടയം: കേന്ദ്ര ബജറ്റില്‍ ടൂറിസം, ആരോഗ്യ സംരക്ഷണ മേഖലകളില്‍ പ്രഖ്യാപിച്ച നടപടികള്‍  കേരളത്തിന്റെ ആയുര്‍വേദ മേഖലയ്ക്ക് കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും. മെഡിക്കല്‍ ടൂറിസത്തിലെ വിസ ഫീസില്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനഗമണു ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ ആയുര്‍വേദ മേഖലയ്ക്കും മെഡിക്കല്‍ മൂല്യ ടൂറിസത്തിനും ഗുണം ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു.

Advertisment

ആരോഗ്യരംഗത്ത് ഇന്ന് ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ഓരോ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ സ്ഥാനം കേരളത്തില്‍ ലഭിക്കുന്നുണ്ട്.


ആയുര്‍വേദം ഇന്ന് ഒരു വൈദ്യസമ്പ്രദായം എന്ന രീതിയില്‍ തന്നെ ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആയുര്‍വേദത്തിന്റെ ഈറ്റില്ലം എന്ന് പറയുന്ന കേരളത്തില്‍   ഹെല്‍ത്ത് ടൂറിസം എന്ന മേഖല വളര്‍ന്ന് പന്തലിക്കുകയാണ്.


ആയുര്‍വേദ മേഖലയില്‍ മാത്രമല്ല ഇതര വൈദ്യസമ്പ്രദായങ്ങളിലേക്കും കേരളത്തില്‍ ഹെല്‍ത്ത് ടൂറിസം വ്യാപിക്കുന്നു. ഇത് ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് ഒരു ഉദാഹരണമാണ്.

മെഡിക്കല്‍ ടൂറിസം (രോഗചികിത്സ) വെല്‍നെസ് ടൂറിസം (ആരോഗ്യപരിപാലനം) എന്ന രീതിയില്‍ ഹെല്‍ത്ത് ടൂറിസം വളര്‍ന്നുകഴിഞ്ഞു. വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് കേരളയെത്ത ആശ്രയിക്കുന്നത്.


അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.


മറ്റൊരു കാരണമായി കണ്ടുവരുന്നത് തങ്ങളുടെ രാജ്യത്ത് ഗുണമേന്മയുള്ള ചികിത്സ ലഭിക്കാനെടുക്കുന്ന കാലതാമസമാണ്. മറ്റൊന്ന് ചില ചികിത്സാ സമ്പ്രദായങ്ങള്‍ക്കും ചികിത്സാ രീതികള്‍ക്കും തങ്ങളുടെ രാജ്യത്ത് നിയമപരമായ സാധുതക്കുറവാണ് എന്നതാണ്.  

ഇതോടൊപ്പം ആയുര്‍വേദം പോലുള്ള വൈദ്യശാസ്ത്രമേഖലയെ കൂടതല്‍ അറിയുന്നതിനും പഠിക്കുന്നതിനുവേണ്ടിയും വിദേശികള്‍ ഹെല്‍ത്ത് ടൂറിസത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്.  കൂടാതെ കേരളത്തില്‍ പരിണിതപ്രജ്ഞരായ ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫുകളും, അത്യാധുനിക ചികിത്സാരീതികളും ഏറെ ലഭ്യമാണ്.


വിദേശികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള ഗതാഗത സംവിധാനങ്ങളും, വിദേശ ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ ഹെല്‍ത്ത് ടൂറിസം മേഖലയില്‍ മുന്നില്‍ നിര്‍ത്തുന്നു.


പ്രധാനമായും ആയുര്‍വേദം അലോപ്പതി എന്നിവക്കായാണ് വിദേശികള്‍ കേരളത്തെ ആശ്രയിക്കുന്നത്.  അറേബ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശികള്‍ ചികിത്സക്കായെത്തുന്നത്. ദുബായ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് ഹെല്‍ത്ത് ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

മെഡിക്കല്‍ ടൂറിസം കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് നല്‍കുന്ന ഭദ്രത ചെറുതല്ല. കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറെ ഗുണകരമായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന മേഖലയാണിത്.


നല്ല ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുകയാണെങ്കില്‍ വിദേശികള്‍ തന്നെ കേരളത്തിന്റെ ഹെല്‍ത്ത് അംബാസിഡര്‍മാരായി മാറും. ഇതിനു ബജറ്റിലെ ഇളവുകള്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതോടൊപ്പം കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന 36 ജീവന്‍ രക്ഷാ മരുന്നുകള്‍ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.  രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്കായി ഡേ കെയര്‍ സെന്ററുകള്‍ തുറക്കാനുള്ള തീരുമാനവും കേരളത്തലെ ആരോഗ്യമേഖലയ്ക്കു കരുത്തു പകരും.

Advertisment