Advertisment

കൊല്ലപ്പെട്ട സി.പി.ഒ ശ്യാം പ്രസാദിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു മധ്യമേഖലാ ഡി.ഐ.ജി സതീഷ് ബിനോ. ഡി.ഐ.ജി എത്തിയത് കോട്ടയം ജില്ലാ പോലീസ് മേധാവിക്കൊപ്പം

ഇന്നു രാത്രി എട്ടോടെയാണു ഡി.ഐ.ജി. ശ്യാമിന്റെ വീട്ടിലേക്ക് എത്തിയത്. ശ്യാമിന്റെ ഭാര്യ അമ്പിളി മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവരുമായി  സംസാരിച്ചു.

New Update
cpo shyam prasad home

കോട്ടയം: തെള്ളകത്ത് മര്‍ദനത്തില്‍ കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറുമായ ശ്യാം പ്രസാദിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു മധ്യമേഖലാ ഡി.ഐ.ജി സതീഷ് ബിനോ. 

Advertisment

ഇന്നു രാത്രി എട്ടോടെയാണു ഡി.ഐ.ജി. ശ്യാമിന്റെ വീട്ടിലേക്ക് എത്തിയത്. ശ്യാമിന്റെ ഭാര്യ അമ്പിളി മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവരുമായി  സംസാരിച്ചു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനൊപ്പമാണു സതീഷ് ബിനോ എത്തിയത്.


കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന ശ്യാം.


തിങ്കളാഴ്ച അര്‍ധരാത്രി എം.സി. റോഡില്‍ തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്‍ക്കുന്ന രണ്ടു തട്ടുകടകള്‍ക്കു സമീപമായിരുന്നു കൊലപാതകം. 

സാലിയെന്ന സ്ത്രീയുടേതാണ് ഒരുകട, സമീപത്തെ പ്രകാശന്റെ കടയില്‍ നിന്നു ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.


ഈ സമയത്താണ്, കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. 


ശ്യാമിനെ കണ്ടതോടെ, പരിചയമുള്ള കടയുടമയായ സ്ത്രീ, പോലീസ് എത്തിയെന്നും പ്രശ്‌നമുണ്ടാക്കിയാല്‍ അകത്തുപോകുമെന്നു പറയുകയും ചെയ്തു. പ്രകോപിതനായ ജിബിന്‍ സ്ത്രീയെയും സഹോദരനെയും മര്‍ദിച്ചു. 

തടയാനെത്തിയ ശ്യാമിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ആവര്‍ത്തിച്ചു ചവിട്ടുകയായിരുന്നു. നെഞ്ചിനേറ്റ പരുക്കാണു ശ്യാമിന്റെ മരണ കാരണം.

Advertisment