ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യ, ഭര്‍ത്താവ് നോബിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ്. നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയെന്നും പോലീസ് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ഷൈനിയുടെ മൈാബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിരുന്നു. ആദ്യം ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നു ഷൈനിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. 

New Update
d

കോട്ടയം: ഏറ്റുമാനൂരില്‍ ഷൈനിയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. 

Advertisment

പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.


കഴിഞ്ഞ ദിവസം ഷൈനിയുടെ മൈാബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിരുന്നു. ആദ്യം ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നു ഷൈനിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. 


പിന്നീട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്.  നോബിയുടെ ഫോണും പോലീസ് കസറ്റഡിയില്‍ എടുത്തിരുന്നു.  മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണം. 

നോബി ലൂക്കോസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവുകള്‍ ശേഖരിക്കണമെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ ജാമ്യപേക്ഷയില്‍ വാദം കേട്ട കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനേട് നിര്‍ദേശിച്ചിരുന്നു.