ഇന്‍ഫാമിന്റെ ലക്ഷ്യം വോട്ടു ബാങ്കല്ല, കര്‍ഷകരെ ആത്മാഭിമാനം ഉള്ളവരാക്കി തീര്‍ക്കുകയെന്നതാണെന്നു ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. കര്‍ഷകന്റെ അന്തസും അഭിമാനവും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തുവാന്‍ ഇന്‍ഫാമിനു കഴിഞ്ഞുവെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍

ഇന്‍ഫാമിനെ ആശ്രയിച്ചു ഇവിടെയുള്ള ഓരോ കര്‍ഷക കുടുംബത്തിന്റെ വളര്‍ച്ചയിലൂടെ വളര്‍ച്ച പ്രാപിക്കുകയെന്നതാണ് ഇന്‍ഫാം ലക്ഷ്യമിടുന്നത്. കര്‍ഷകന്‍ വളരുന്നില്ലെങ്കില്‍ ഇന്‍ഫാം എന്ന സംഘടനയ്ക്കു നിലനില്‍പ്പില്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
fr. boby alex mannamplackal
Listen to this article
0.75x 1x 1.5x
00:00 / 00:00

പാറത്തോട്: ഇന്‍ഫാം രാഷ്ട്രീയ സംഘടനയോ പോഷക സംഘടനയോ അല്ല, ഇന്‍ഫാമിന്റെ ലക്ഷ്യം കര്‍ഷകന്റെ അന്തസും അഭിമാനവും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തുകയെന്നതാണ്.

Advertisment

ഇന്‍ഫാം അതില്‍ വിജയിച്ചു എന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസംബ്ലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


പല സംഘടനകളും പ്രവര്‍ത്തിക്കുന്നതു സംഘടനയെ വളര്‍ത്തി അതൊരു വോട്ട് ബാങ്കാക്കാനുള്ള പരിശ്രമമാണ്. പക്ഷേ, ഇന്‍ഫാമിന്റെ ലക്ഷ്യം അതല്ല. ഇന്‍ഫാം എന്ന സംഘടന വളരുകയും ശക്തിപ്പെടുകയും വേണം. 


ഇന്‍ഫാമിനെ ആശ്രയിച്ചു ഇവിടെയുള്ള ഓരോ കര്‍ഷക കുടുംബത്തിന്റെ വളര്‍ച്ചയിലൂടെ വളര്‍ച്ച പ്രാപിക്കുകയെന്നതാണ് ഇന്‍ഫാം ലക്ഷ്യമിടുന്നത്. കര്‍ഷകന്‍ വളരുന്നില്ലെങ്കില്‍ ഇന്‍ഫാം എന്ന സംഘടനയ്ക്കു നിലനില്‍പ്പില്ല.

ആ തിരിച്ചറിവു നമുക്കുണ്ട്. അതുകൊണ്ടു തന്നെയാണു വികേന്ദ്രീകൃത വികസന പദ്ധതികളിലൂടെ കര്‍ഷകനെയും കാര്‍ഷിക മേഖലയെയും ശാക്തീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടന്നതെന്നും അദ്ദേഹം പറഞ്ഞു.


കര്‍ഷകരില്‍ വലുപ്പച്ചെറുപ്പമില്ല, എല്ലാവര്‍ക്കും ഒരുപോലെ അന്നമൂട്ടുവാന്‍ ചെറുതായും വലുതായും പരിശ്രമിക്കുന്നവരാണു കര്‍ഷകന്‍. കര്‍ഷകനെ മറന്നുകൊണ്ട് ഈ ഭൂമിയില്‍ ഒരു മനുഷ്യനു ജീവിതമില്ല. അതു തിരിച്ചറിയാത്തവര്‍ മാറി നിന്നു പലതും പറഞ്ഞെന്നു വരും.


infam assembly kanjirappally

ഇന്‍ഫാമിന്റെ കര്‍ഷക കൂട്ടായ്മയില്‍ നമ്മള്‍ എല്ലാവരും തുല്യപ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു പരസ്പരം ആശയങ്ങളും ചിന്തകളും പങ്കുവെച്ചു പ്രവര്‍ത്തനത്തിലേക്കു പോവുകയാണ്.

സംഘടനകള്‍ എന്നു പറയുമ്പോള്‍ പ്രതിഷേധത്തിനും പ്രതികരണത്തിനുമുള്ള സംവിധാനമെന്ന നിലയില്‍ പലപ്പോഴും ലോകം കാണാറുണ്ട്. പക്ഷേ, പ്രവര്‍ത്തനത്തിലേക്കു കടക്കുമ്പോഴാണു സംഘടനയുടെ യഥാര്‍ഥ ലക്ഷ്യം നമ്മള്‍ തിരിച്ചറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത്. ഇന്‍ഫാം ആദ്യത്തെ തലം കടുന്നു.


കാര്‍ഷിക ക്ഷേമത്തിന് എന്തുചെയ്യാമെന്ന തിരിച്ചറിവോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്‍ഫാം മുന്നോട്ടു നീങ്ങുകയാണ്. അതില്‍ എറ്റവും വലിയ ചുവടുവെപ്പുകളില്‍ ഒന്നാണു നേതൃസമ്മേളനങ്ങള്‍. നാം ആരാണെന്നും നമുക്ക് ഉള്ളത് എന്താണെന്നും നമ്മേ തന്നെ തിരിച്ചറിയിക്കുവാനുള്ള ഒരു ചുവടുവെയ്പ്പാണിത്.


കര്‍ഷകനായാലും നേതാവായാലും വലിയ ഉദ്യോഗസ്ഥാനായാലും അടസ്ഥാനപരമായി വേണ്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. സ്വയം തിരിച്ചറിയുക, ആത്മാഭിമാനം ഉണ്ടായിരിക്കുക.

പലപ്പോഴും കര്‍ഷകരെ ആത്മാഭിമാനം ഉള്ളവരാക്കാന്‍ പൊതുസമൂഹം പരിശ്രമിച്ചു എന്നു വരില്ല. പക്ഷേ, നമ്മളാണു നമുക്കു വേണ്ടി ഉള്ളത് എന്ന തിരിച്ചറിവ് എന്നും ഉണ്ടായിരിക്കണം.


കാര്‍ഷിക പ്രശ്‌നങ്ങള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റൊരാളുടെ സഹായത്തിനു വേണ്ടി കാത്തു നില്‍ക്കാതെ നമ്മുടെ ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കുവാനും സ്വയം വേണ്ട കാര്യങ്ങള്‍ ചെയ്‌തെടുക്കുവാന്‍ ദൈവത്തെ ആശ്രയിച്ചു മുന്നോട്ടു നീങ്ങുവനാന്‍ സാധിക്കണം.


കര്‍ഷകരെ അതിനു പ്രാപ്തരാക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗ്രാമതലത്തിലും താലൂക്ക് തലത്തിലും മൈക്രോ, മാക്രോ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇന്‍ഫാമിന് ഇനിയും കഴിയട്ടെയെന്നും ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആശംസിച്ചു.

Advertisment