അഞ്ഞൂറ് പൊതുജനങ്ങള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍, നടപ്പാകുമോ ? സേനയില്‍ ആള്‍ബലം കൂട്ടുമെന്നു പറയുന്നതല്ലാതെ നടപടിയെടുക്കാതെ സര്‍ക്കാര്‍. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രതീക്ഷയറ്റ് ഉദ്യോഗാര്‍ഥികള്‍

വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം എസ്‌ഐ, ആംഡ് പോലീസ് എസ്‌ഐ, പോലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ലിസ്റ്റുകളുടെ കാലാവധിയും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും.

New Update
all kerala women civil police officers rank holders protest
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: അഞ്ഞൂറ് പൊതുജനങ്ങള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നതരത്തില്‍ സേനാബലം വര്‍ധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് നിര്‍ദേശിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും അനുകൂല തീരുമാനമെടുക്കാതെ സര്‍ക്കാര്‍. 1982ല്‍ നിശ്ചയിച്ച, 656 പൊതുജനങ്ങള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന തരത്തിലാണു നിലവിലെ അംഗബലം. 56,000 ഉദ്യോഗസ്ഥരാണുസേനയില്‍ള്ളത്.

Advertisment

വനിതാ പോലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് ഉള്‍പ്പെടെ പോലീസ് സേനാവിഭാഗം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത്.


നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് റദ്ദാവും. നിരവധി പേരുടെ പ്രതീക്ഷകളും അസ്തമിക്കും. പലര്‍ക്കും അവസാന അവസമാണിത്. ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മിന്നില്‍ സമരം തടങ്ങിയിട്ടും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിട്ടില്ല.


വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം എസ്‌ഐ, ആംഡ് പോലീസ് എസ്‌ഐ, പോലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ ലിസ്റ്റുകളുടെ കാലാവധിയും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും.

women police rank holders protest

ഈ പട്ടികകളില്‍ നിന്നെല്ലാം മുന്‍പെന്നത്തേക്കാളും ദയനീയമായ രീതിയിലാണ് നിയമനം നടക്കുന്നതെന്ന ആക്ഷേപമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്. അനുവദിക്കാവുന്ന തസ്തികകള്‍ അനുവദിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഒഴിവുകള്‍ പരമാവധി റിപ്പോര്‍ട്ട് ചെയ്തും നിയമനം ഊര്‍ജിതമാക്കണമെന്നാണു സമരക്കാരുടെ ആവശ്യം.


പക്ഷേ, പോലീസ് സ്‌റ്റേഷനുകളിലെ ആള്‍ക്ഷാമം പരിഹരിക്കാന്‍ സേനയിലെ ആള്‍ബലം കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണു ചെയ്യുന്നത്. ആള്‍ബലം കൂട്ടണമെന്നു സംസ്ഥാന പോലീസ് മേധാവി വിവിധ ഘട്ടങ്ങളില്‍ നല്‍കിയ കത്തും ഒരു ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പാര്‍ട്ടും സമര്‍പ്പിച്ചിട്ടും ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.


നിലവിലുള്ള തസ്തികകളിലെ രണ്ടായിരത്തോളം ഒഴിവു നികത്തുന്നതിനുപുറമേ പതിനായിരത്തോളം പുതിയ തസ്തികകളുണ്ടാക്കി നിയമിച്ചാലേ ആള്‍ബലം ശക്തിപ്പെടൂ എന്നാണ് അനൗദ്യോഗിക കണക്ക്.

സേനയിലെ ആള്‍ബലം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ മറ്റു സാഹചര്യങ്ങള്‍ക്കൂടി പരിഗണിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ അറിയിച്ചിരുന്നു. പക്ഷേ, നടപടി സ്വീകരിച്ചില്ലെന്നുമാത്രം.

Advertisment