കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എം.എല്‍.എ എം. വിന്‍സെന്റ്.
ഇന്നു പുലര്‍ച്ച പുതുപ്പള്ളിയിൽ എത്തിയ എം.എല്‍.എ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്നു നടക്കാനിരിക്കെയാണ് എം.എല്‍.എ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശച്ചത്.
വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നു എം. വിന്‍സെന്റ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടത്. റോഡ്-റെയില്‍ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നത്.
വികസനകാര്യത്തില്‍ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സി.പി.എമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്റ് പറഞ്ഞു.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ എം.എല്‍.എയായ വിന്‍സെന്റിന്റെ പുതുപ്പള്ളി സന്ദര്‍ശനത്തിലൂടെ സംസ്ഥാന സര്‍ക്കാരിനുള്ള രാഷ്ട്രീയ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്.