കോട്ടയത്ത് ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. അതിരമ്പുഴയിലും മേലുകാവിലും മിന്നലേറ്റ് വീട് തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇടമിന്നലേറ്റ് വീടിന്റെ ഗൃഹഹോപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.

New Update
lightening kottayam

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. അതിരമ്പുഴയിലും മേലുകാവിലും കറുകച്ചാലിലുമെല്ലാം ഇടിമിന്നലേറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായി. 

Advertisment

അതിരമ്പുഴ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ആനമല ഭാഗത്തു ഇന്നു വൈകിട്ട് ശക്തമായ മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലില്‍ മാത്തശേരില്‍  ബിനോ ജോസഫിന്റെ വീടാണു തകര്‍ന്നത്. 


ഇടമിന്നലേറ്റ് വീടിന്റെ ഗൃഹഹോപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ ഭിത്തിയില്‍ ഉള്‍പ്പടെ വിള്ളല്‍ ഉണ്ടായി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.  


മേലുകാവില്‍ സെന്റ് ജോര്‍ജ് കാത്തോലിക് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നല്‍ ഏറ്റത്. ബാത്‌റൂം പൂര്‍ണമായും, വീട് ഭാഗികമായി തകര്‍ന്നു. 

വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ വാടകയ്ക്കു താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടില്‍ ജോസിയും 3 കുട്ടികളും ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.