അറസ്റ്റു ചെയ്തതും സര്‍ക്കാര്‍.. വേദിയൊരുക്കുന്നതും സര്‍ക്കാര്‍.. കഞ്ചാവ് കൈവശം വച്ചതും ഉപയോഗിക്കുന്നുണ്ടെന്നും സമ്മതിച്ച പ്രതിയെ സര്‍ക്കാര്‍ തന്നെ ആദരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന്‍റെ ആത്മാര്‍ഥത എവിടെ ? പിടികൂടുമ്പോള്‍ മാപ്പ് തന്ത്രപരമായി ഉപയോഗിയ്ക്കുന്ന വേടന്‍ 'നല്ലവനായതായി' തെളിയിക്കും മുന്‍പേയുള്ള ഈ കെട്ടി എഴുന്നള്ളിക്കല്‍ വേണോ ? വേടനെ കാണാനൊരുങ്ങി മുഖ്യമന്ത്രി

പുലിപ്പല്ല് കേസില്‍ വനംവകുപ്പ് വേടനെതിരെ അമിതാവേശം കാണിച്ചതു മാത്രം ചര്‍ച്ചയാകുമ്പോള്‍ വേടന്റെ കഞ്ചാവ് ഉപയോഗം നിസാരവല്‍ക്കരിക്കപ്പെടുന്നതായ ആരോപണമാണ് ഉയരുന്നത്. 

New Update
vedan 2

കോട്ടയം: സര്‍ക്കാര്‍ വേദിയില്‍ വീണ്ടും തന്റെ സംഗീത പരിപാടി അവതരിപ്പിക്കാന്‍ റാപ്പര്‍ വേടന്‍, വേടനെ നേരിട്ടുകാണണമെന്ന ആഗ്രഹവുമായി മുഖ്യമന്ത്രി.

Advertisment

പുലിപ്പല്ല് കേസില്‍ വനംവകുപ്പ് വേടനെതിരെ അമിതാവേശം കാണിച്ചതു മാത്രം ചര്‍ച്ചയാകുമ്പോള്‍ വേടന്റെ കഞ്ചാവ് ഉപയോഗം നിസാരവല്‍ക്കരിക്കപ്പെടുന്നതായ ആരോപണമാണ് ഉയരുന്നത്. 


ഇനി കഞ്ചാവ് ഉപയോഗിക്കില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതു സ്ലാഘനീയവുമാണ്. 


പക്ഷേ, വേടന്റെ ജന പിന്തുണ കണ്ടു സര്‍ക്കാര്‍ പരിപാടിയിലേക്കു വേടനെ ക്ഷണിക്കുന്നതു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനു തുല്യമാണ്.

 മീ ടൂ ആരോപണം ഉയര്‍ന്നപ്പോഴും വേടന്‍ പരസ്യമായി മാപ്പു പറഞ്ഞു തടിയൂരിയിരുന്നു. പിന്നീട് ഇതും നിസാര വല്‍ക്കരിക്കപ്പെട്ടു.


തന്റെ പരിപാടികള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗിക്കരുത്.. നമ്മുടെ അമ്മമാരെ കണ്ണീരിലാക്കരുതെന്നു പറയുന്ന വേടന്‍ വേദി വിട്ടുകഴിഞ്ഞാല്‍ ലഹരി ഉപയോഗം നടത്തിയിരുന്നു. 


അപ്പോള്‍ വേടന്റെ ലഹരി ഉപയോഗം അറിവില്ലായ്മയുടെതായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

മാത്രമല്ല താന്‍ ഇനി ഒരു നല്ല മനുഷ്യനാകാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞത് അംഗീകരിക്കേണ്ടതാണെങ്കിലും അത് അദ്ദേഹം ജീവതത്തില്‍ പ്രാവര്‍ത്തികമാക്കി എന്ന് തെളിയിക്കും മുന്‍പേ ഉള്ള ഈ കെട്ടി എഴുന്നള്ളിക്കല്‍ ആവശ്യമാണോ എന്നതാണ് ചോദ്യം . 


മറിച്ച് എല്ലാം ദൂഷ്യ വശങ്ങളും അറിഞ്ഞിട്ടും ലഹരി തേടി പോയ ആളാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ വേടന്‍ ഇത്തരം ലഹരികളില്‍ നിന്നു മുക്തി നേടാന്‍ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടേണ്ട സമയമാണിത്. 


വേടന്റെ കേസുകളില്‍ തുടക്കത്തില്‍ അമിതാവേശം കാട്ടിയ സര്‍ക്കാര്‍ ഒരു വിഭാഗം ജനങ്ങള്‍ വേടന്‍ നേരിടുന്ന ഇരട്ട നീതിയെ ചോദ്യം ചെയ്തതോടെയാണു സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്.

ലഹരി കൈവശം വച്ചതും ഉപയോഗിക്കുന്നുണ്ടെന്നതും സമ്മതിച്ച പ്രതിയാണ് വേടന്‍. 


പിന്നാലെയാണ് ഇടുക്കിയിലെ എന്റെ കേരളം പ്രദര്‍ശന മേളയിലാണ് വേടന് പാടാന്‍ അവസരം സര്‍ക്കാര്‍ നല്‍കുന്നത്. ജാമ്യം ലഭിച്ചതിന് ശേഷമുള്ള വേടന്റെ ആദ്യ പരിപാടിയായിരിക്കും ഇത്.


വിവാദങ്ങള്‍ക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദു ചെയ്തിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും വേടനു വേദി നല്‍കിയിരിക്കുകയാണു സര്‍ക്കാര്‍. നാളെ വൈകിട്ട് വാഴത്തോപ്പ് സ്‌കൂള്‍ ഗ്രൗണ്ടിലാണു വേടന്റെ ഷോ. 

കഴിഞ്ഞ 29ാം തീയതിയാണ് ഇടുക്കിയില്‍ വേടന്റെ പരിപാടി നടക്കാനിരുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി.


എന്നാല്‍ 24ാം തീയതി കഞ്ചാവുമായി വേടനെ പോലീസ് അറസ്റ്റു ചെയ്തു. പിന്നാലെ പുലിപ്പല്ല് കേസില്‍ പിടിയിലായി. തുടര്‍ന്നു പരിപാടി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. 


തുടര്‍ന്നു ഗായകന്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും വേദി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതല്‍ ഒരുക്കങ്ങള്‍ക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്. 

ഇതിനിടെ വേടനെ നേരിട്ടുകാണണമെന്ന ആഗ്രഹവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വേടനെ അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പി.ബി യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നശേഷം ഇതിന് അവസരമൊരുക്കുക.