സംഭരിച്ച നെല്ലിന് ഉടനെ വിലകിട്ടണം. നെല്ലിന്റെ വില കിട്ടാൻ സി.പി.എമ്മിന്റെ കർഷക സംഘം സമരത്തിലേക്ക്. കാനറ - എസ്.ബി.ഐ ബാങ്കുകൾ തൊടുന്യായങ്ങൾ പറഞ്ഞ് കർഷകരെ വെല്ലുവിളിക്കുന്നു. കേന്ദ്രം നൽകാനുള്ളത് 1100 കോടിയിലേറെ !

ഇടത് അനുകൂല കർഷകർ പോലും സംസ്ഥാന സർക്കാരിനെ തള്ളി പറയുന്ന അവസ്ഥയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലടക്കം ഇത് കടുത്ത പ്രത്യാഘാതത്തിന് കാരണമാകുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. 

New Update
farmers23

കോട്ടയം: നെല്ലു സംഭരിച്ചു ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ സി.പി.എമ്മിന്റെ കർഷക സംഘവും സമരത്തിലേക്ക്. കാനറബാങ്കും എസ്.ബി.ഐയും തൊടുന്യായങ്ങൾ പറഞ്ഞു കർഷകരെ വെല്ലുവിളിക്കുന്നു.

Advertisment

കേന്ദ്രം നൽകാനുള്ളത് 1100 കോടിയിലേറെ തുക നൽകുന്നില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം ആരംഭിക്കുന്നത്. നെല്ലിന്റെ പണം കിട്ടാതായതോടെ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്. 


ഇടത് അനുകൂല കർഷകർ പോലും സംസ്ഥാന സർക്കാരിനെ തള്ളി പറയുന്ന അവസ്ഥയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലടക്കം ഇത് കടുത്ത പ്രത്യാഘാതത്തിന് കാരണമാകുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. 


ഈ സാഹചര്യത്തിലാണു കേന്ദ്രം നൽകാനുള്ള 1100 കോടിയിലേറെ രൂപയുടെ കണക്കു പറഞ്ഞു കർഷക സംഘം സമരത്തിന് ഒരുങ്ങുന്നത്.

സംഭരണത്തിലെയും വില നൽകുന്നതിലെയും അപാകതകൾ പരിഹരിച്ചു കാലതാമസം കൂടാതെ നെല്ലുവില ലഭ്യമാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നു കർഷകസംഘം ആവശ്യപ്പെടുന്നത്.


നിരന്തരമായ പ്രക്ഷോഭത്തിന്റെ ഫലമായാണു സിവിൽ സപ്ലൈസ് സംഭരണത്തിലെ അപാകതകൾ പരിഹരിച്ചത്. 


ഇപ്പോൾ കൺസോർഷ്യത്തിൽ ഉൾപ്പെട്ട കാനറബാങ്കും എസ്.ബി.ഐയും തൊടുന്യായങ്ങൾ പറഞ്ഞ് കർഷകരെ വെല്ലുവിളിക്കുന്നു.

ബാങ്ക് അധികൃതർ നിലപാട് തിരുത്തിയില്ലെങ്കിൽ കർഷകസംഘം ശക്തമായ പ്രക്ഷോഭം തുടങ്ങും. സംഭരിക്കുന്നതിലും  നെല്ലിന് വില ലഭ്യമാകുന്നതിനും സാങ്കേതിക ന്യായങ്ങളല്ല കർഷകർക്ക് വേണ്ടത്.


കാനറ ബാങ്ക് പിആർഎസ് വാങ്ങുന്നില്ല. എസ്.ബി.ഐ പി.ആർ.എസ് വാങ്ങി വെയ്ക്കുന്നതല്ലാതെ പണം നൽകില്ല.


9.5 ശതമാനം പലിശ വേണമെന്നാണു കാനറ ബാങ്ക് സമീപനം. കേരള ബാങ്കിന് പിആർഎസ് വായ്പ നൽകിയ തിൽ 700 കോടി സിവിൽ സപ്ലൈസ് നൽകാനുണ്ട്. 

ഈ കുടിശിക നൽകി കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തി കാനറ ബാങ്കിന്റെയും എസ്.ബി.ഐയുടേയും വിലപേശലിൽ നിന്ന് കർഷകരെ  രക്ഷിക്കണം. 


മാർച്ച് 15 മുതൽ ഏപ്രിൽ 31 വരെ സപ്ലൈകോ സംഭരിച്ച നെല്ലിന് 660 കോടി രൂപ നൽകാനുണ്ട്. ഇത് താങ്ങാൻ കർഷകർക്കാകില്ല. 


വായ്പകളെടുത്തും സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് കൃഷിയിറക്കുന്നത്.  ഇങ്ങനെ പോയാൽ കൃഷി ഉപേക്ഷിച്ച് പാടങ്ങൾ തരിശിടുന്ന സാഹചര്യമുണ്ടാകുമെന്നും കർഷക സംഘം മുന്നറിയിപ്പു നൽകുന്നു.