കോട്ടയം: അമേരിക്കന്‍ നര്‍മിത വിസ്‌കി ഇറക്കുമതിക്കു നികുതി കുറച്ചതിനു പിന്നാലെ ഇന്ത്യ - യു.കെ ഫ്രീ ട്രേഡ് കരാറും. ഇന്ത്യയില്‍ സ്കോച്ച് വിസ്‌കിക്കു വില കുറയും.
ആശങ്കയില്‍ ഇന്ത്യന്‍ മദ്യ കമ്പനികള്‍. ഇന്ത്യയില്‍ 5,000 രൂപയ്ക്കു മുകളില്‍ വില ഉണ്ടായിരുന്ന വിസ്‌കിക്കു പുതിയ കരാര്‍ പ്രകാരം 1000 രൂപ മുതല്‍ 1500 രൂപ വരെ കുറയുമെന്നാണ് നിഗമനം.
ഇതോടെ ഇന്ത്യന്‍ കമ്പികളാണ് ആശങ്കയിലായിരിക്കുന്നത്. കൂടുതുല്‍ മദ്യം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതോടെ ഇന്ത്യന്‍ കമ്പനികളുടെ മദ്യത്തിന് ആവശ്യക്കാര്‍ കുറയും.
ഇതു വന്‍ സാമ്പത്തിക നഷ്ടത്തിലേക്കു വഴിവെക്കുമെന്നും മദ്യക്കമ്പനികള്‍ ആശങ്കപ്പെടുന്നു.
സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ് യു.കെ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനമായിരുന്നു.
പുതിയ കരാർ പ്രകാരം ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമവുമായും കുറയും. നികുതിയില്‍ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയും.
നികുതി കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷ.
വിസ്‌കി വില കുറയുന്നത് യു.കെയില്‍ നിന്നുള്ള കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരുന്നതിന് ഇടയാക്കും.
രണ്ടു മാസം മുന്‍പു അമേരിക്കന്‍ നിര്‍മിത വിസ്‌കികള്‍ക്കു ഇന്ത്യ നികുതി വെട്ടിക്കുറച്ചിരുന്നു.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. 150 ശതമാനത്തില്‍ നിന്ന് 50 ശതമാനമായിട്ടായിരുന്നു നികുതി കുറച്ചത്.
ഇതു ജാക്ഡാനിയല്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിന് കാരണമായി.
യു.കെ.യില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കികളും വലിയ വിലക്കുറവില്‍ ലഭിക്കുന്നതോടെ പലരും വിദേശ ബ്രാന്‍ഡുകള്‍ക്കു പിന്നാലെ പോകുമെന്നാണ് ഇപ്പോള്‍ ആശങ്ക.