ഇന്ത്യാ - പാക്ക് സംഘര്‍ഷം, വ്യാപാര മേഖലയില്‍ ആശങ്ക. റബര്‍ ഉള്‍പ്പടെയുള്ള ചരക്കെടുക്കാന്‍ മടിച്ച് വ്യാപാരികള്‍

മഴക്കാല സംരക്ഷണത്തിന്റെ ചെലവില്‍ ഇത്തവണയും വര്‍ധനവുണ്ടായിട്ടും കര്‍ഷകര്‍ മഴക്കാല സംരക്ഷണം ആരംഭിച്ചിട്ടുണ്ട്.

New Update
rubber kottayam

കോട്ടയം: ഇന്ത്യാ - പാക്ക് സംഘര്‍ഷം വ്യാപാര മേഖലയില്‍ ആശങ്ക വിതയ്ക്കുകയാണ്.

Advertisment

റബര്‍ ഉള്‍പ്പടെയുള്ള ചരക്കെടുക്കാന്‍ വ്യാപാരികള്‍ മടിക്കുന്നതായാണ് വിവരം. കഴിഞ്ഞ മൂന്നു ദിവസമായി വ്യാപരികള്‍ ചരക്കെടുക്കുന്നതില്‍ കാര്യമായ താല്‍പര്യം കാട്ടിയിരുന്നില്ല.

ഇപ്പോള്‍ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്കു എത്തിയതോടെ ചരക്കെടുത്തു സൂക്ഷിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് ഉള്ളത്.

നിലവില്‍ 196 രൂപ വരെ റബറിനുണ്ട്. സംഘര്‍ഷം നീണ്ടു പോയാല്‍ ചരക്കെടുക്കാന്‍ കമ്പനികള്‍ തയാറാകാതെ വരും.

ഇതു തങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും വ്യാപാരികള്‍ പറയുന്നു. നിലവിലെ സാഹചര്യം കര്‍ഷകര്‍ഷകര്‍ക്ക് ഒട്ടും ആശാവഹമല്ല.

നിരവധി പ്രതിസന്ധികളിലൂടെയാണ് റബർ മേഖല കടന്നുപോകുന്നത്.

മഴക്കാല സംരക്ഷണത്തിന്റെ ചെലവില്‍ ഇത്തവണയും വര്‍ധനവുണ്ടായിട്ടും കര്‍ഷകര്‍ മഴക്കാല സംരക്ഷണം ആരംഭിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ മഴ നേരത്തെയെത്തുമെന്ന പ്രവചനത്താല്‍ കര്‍ഷകര്‍ അതിവേഗം പ്ലാസ്റ്റിക്കും ഷേഡും ഒട്ടിക്കുന്ന ജോലികള്‍ ആരംഭിച്ചത്.

റബറിന്റെ വിലയില്‍ വര്‍ധനയില്ലാത്തതിനാല്‍ മുന്‍ വര്‍ഷം പ്ലാസ്റ്റിക് ഒട്ടിച്ചിരുന്നുവര്‍ പോലും ഇത്തവണ പിന്‍മാറുകയാണെന്നു വ്യാപാരികള്‍ പറയുന്നു.

പ്ലാസ്റ്റിക് ഒട്ടിക്കുന്നതിനാവശ്യമായ പശയുടെ അളവില്‍ ഇത്തവണ കിലോയ്ക്ക് 10 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.

25 കിലോയുടെ പാത്രത്തിനു 1610 രൂപയും 15 കിലോയുടേതിനു 990 രൂപയുമാണ് വില.പ്ലാസ്റ്റിക് തുന്നലിട്ടതിനു കിലോയ്ക്കു 195 രൂപയും തുന്നലിടാത്തതിനു 145 രൂപയുമാണു വില.  

സാധാരണ മരങ്ങള്‍ക്കു പ്ലാസ്റ്റിക് ഒട്ടിക്കാന്‍ മരമൊന്നിനു 20 രൂപയും സ്ലോട്ടര്‍ ടാപ്പിങ്ങ് നടത്തുന്ന മരങ്ങള്‍ക്ക് 55 -60 രൂപയുമാണു നിരക്ക്.