ഇന്ത്യാ - പാക്ക് സംഘര്‍ഷം, റെയില്‍വേ സ്‌റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. സംശയാസ്പദമായി കാണുന്ന ആളുകളെയും ബാഗുകളെയും പരിശോധിക്കാന്‍ നിര്‍ദേശം. അവധിയില്‍പോയ പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

New Update
ktym railway statiom

കോട്ടയം: ഇന്ത്യാ - പാക്ക് സംഘര്‍ഷങ്ങളുടെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പ്ലാറ്റ്ഫോമില്‍ സുരക്ഷ ശക്തമാക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Advertisment

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അവധിയില്‍ പോയ ഉദ്യോഗസ്ഥരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന ബാഗുകള്‍, ആളുകളെയും പരിശോധനകള്‍ക്കു വിധേയമാക്കും. 


ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങള്‍ വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സുക്ഷയുടെ കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ക്ക് പതിവു സുരക്ഷ തുടരും. തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനം ഉള്‍പ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളാണു കൊച്ചിയിലും പരിസരത്തുമായി ഉള്ളത്. 


ഇവയ്‌ക്കെല്ലാം ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി നാവികത്താവളം, ഐഎന്‍എസ് ദ്രോണാചാര്യ, ഐഎന്‍എസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎന്‍എച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. 

കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടിയിട്ടുണ്ട്. തുറമുഖത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെല്ലാം നാവികസേനയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ യാനങ്ങളെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.