കോട്ടയം: വനം, വന്യജീവി പ്രശ്നങ്ങളില്‍ ഒടുവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ യാഥാര്‍ഥ്യത്തിലേയ്ക്ക് അടുക്കുന്നു എന്നതിന്‍റെ സൂചനയാണ് മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.
മനുഷ്യനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ കേന്ദ്ര അനുമതി തേടി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുടിയേറ്റ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്.
/sathyam/media/media_files/2025/05/21/0citZQlAjImS9VzdPja2.jpg)
കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെയും മറ്റ് കര്‍ഷക സംഘടനകളുടെയും മലയോര ജനതയുടെയും ദീര്‍ഘ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെയും മുന്‍ നിലപാടുകളില്‍ നിന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
നിയന്ത്രിത വേട്ടയാടല്‍ വേണമെന്ന ആവശ്യം ആദ്യം മുതല്‍ പറയുകയും അതു നേടിയെടുക്കാന്‍ വേണ്ടി ഇന്നും പ്രയത്നിക്കുന്ന സംഘടനയാണ് ഇന്‍ഫാം.
കഴിഞ്ഞ കാലങ്ങളില്‍ ഈ ആവശ്യം നേടിയെടുക്കാന്‍ വ്യാപക പ്രചാരണമാണ് ഇന്‍ഫാം നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു തങ്ങള്‍ മുന്നോട്ടു വെക്കുന്ന ആശയം എന്താണെന്നു കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇന്‍ഫാമിനു സാധിച്ചിരുന്നു.
/sathyam/media/media_files/2025/05/21/Bq7JwIjhSG1dzoLD1zit.jpg)
ഇക്കാലയളില്‍ മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും നിവേദനങ്ങള്‍ പല തവണ നല്‍കി. 'വിടുതല്‍ സന്ധ്യ' എന്ന പേരില്‍ 6 എംഎല്‍എമാരെയും 5 എംപിമാരെയും ഉള്‍പ്പെടുത്തി നാലു മണിക്കൂറോളം നീണ്ടു നിന്ന സംവാദം ഇന്‍ഫാം സംഘടിപ്പിച്ചിരുന്നു.
ഈ വേദിയില്‍ വച്ചാണ് വനംനിയമ ഭേദഗതി ബില്ലിനെ താന്‍ എതിര്‍ക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് നിര്‍ണായക പ്രഖ്യാപനം നടത്തുന്നതും അത് വിവാദമാകുന്നതും ഒടുവില്‍ സര്‍ക്കാര്‍ വനം ഭേദഗതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
/sathyam/media/media_files/2025/05/21/2gbz9hsVDnjCEfqoacIY.jpg)
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ചും മലയോര ജനത നേരിടുന്ന ദുരിതങ്ങളുമായിരുന്നു വിടുതല്‍ സന്ധ്യയില്‍ സംവാദ വിഷയങ്ങളായത്. അന്നും വന്യജീവികളുടെ നിയന്ത്രിത വേട്ടയാടലിനും ട്രാന്‍സ് ലൊക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിനും വേണ്ടി ഇന്‍ഫാം വാദിച്ചു.
ഇന്‍ഫാം മുന്നോട്ടുവെച്ച നിലപാട് പിന്നീട് എകെസിസിയും കെസിബിസി ജാഗ്രതാ സമിതിയും ഏറ്റെടുത്തു. ഒടുവില്‍ ഭരണ കക്ഷികൂടിയായ കേരളാ കോണ്‍ഗ്രസ് (എം) ഇന്‍ഫാം ഉന്നയിച്ച നിലപാടുകള്‍ സര്‍ക്കാരിനു മുന്നില്‍ വെക്കുകയും അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
വാഴൂര്‍ സമോന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി എംഎല്‍എമാരും ഇന്‍ഫാം വേദിയില്‍ തന്നെ അന്നത്തെ ഭരണപക്ഷ നിലപാടുകള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം അണിചേര്‍ന്നതോടെ സിപിഐയും സിപിഎമ്മുമെല്ലാം കര്‍ഷകര്‍ക്ക് അനുകൂല നിലപാടിലേയ്ക്ക് മാറി.
/sathyam/media/media_files/2025/05/21/nwkIaYkXrGXjH0o93KUa.jpg)
പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസും കര്‍ഷക നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത്.
ഇതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടലിന് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്ന നിലപാട് പറഞ്ഞത്.
കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നായാട്ടിന് അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി പറഞ്ഞത്.
/sathyam/media/media_files/2025/05/21/fLi9fkvIQd5nVikCTQpw.jpg)
വന്യമൃഗങ്ങള്‍ കൂടുന്നതിന് നായാട്ടാണ് പ്രതിവിധിയെന്നും ഇതിന് നിയമസാധുത ഇല്ലാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചതെന്നുമാണ് വിശദീകരണം.
കേരളത്തിനു മാത്രമായി ഒരു വന്യമൃഗ സംരക്ഷണ നിയമം ഉണ്ടാക്കാനാവുമോ എന്ന് സര്‍ക്കാര്‍ എജിയോട് അഭിപ്രായം ചോദിച്ചിരുന്നു.
ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ രക്ഷാധികാരിയായ ഇൻഫാമിന്റെ ദേശീയ ചെയർമാനായി
ഫാ. തോമസ് മറ്റമുണ്ടയില്‍ ചുമതലയേറ്റ ശേഷം വനം, വന്യജീവി പ്രശ്നങ്ങളില്‍ ഇന്‍ഫാം സ്വീകരിക്കുന്ന ജനകീയ ഇടപെടല്‍ മിക്കവയും ഫലം കണ്ട് തുടങ്ങിയിരിക്കുന്നു.
ബഫര്‍ സോണ്‍ വിഷയത്തിലും, തോട്ടം പുരയിടം പ്രശ്നത്തിലും വനം നിയമ ഭേദഗതി പ്രശ്നത്തിലുമെല്ലാം ഇന്‍ഫാം നിലപാടുകള്‍ ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
/sathyam/media/media_files/2025/05/21/1wOebqnnYveEKpn5kW2l.jpg)
സര്‍ക്കാര്‍ ഉള്‍പ്പെടെ ആരെയും ശത്രുപക്ഷത്ത് നിര്‍ത്താതെയും രൂക്ഷമായി പ്രതികരിക്കാതെയും കര്‍ഷക പ്രശ്നങ്ങളില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള ഇടപെടലാണ് കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം കുറച്ചു കാലമായി പുലര്‍ത്തുന്നത്.