നിലപാട് മാറ്റി മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യുവും കൂട്ടരും. കര്‍ഷക ഫെഡറേഷന്റെ ഒരു പ്രതിനിധി സമ്മേളനമാണു നടക്കുന്നത്. അത്രേ ഉള്ളൂ, വേറെ കാര്യങ്ങള്‍ ഒന്നുമില്ല. ക്രൈസ്തവ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും ജോര്‍ജ് ജെ. മാത്യു

ക്രൈസ്തവരെ ഒന്നിച്ചു ചേര്‍ത്തു ബി.ജെ.പി അനുകൂല രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നു ഉണ്ടാകുമെന്നു ജോര്‍ജ് ജെ. മാത്യുവിനോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണു പുറത്തുവിട്ടത്.

New Update
grorge j mathew
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കര്‍ഷക ഫെഡറേഷന്റെ ഒരു പ്രതിനിധി സമ്മേളനമാണു നടക്കുന്നത്. അത്രേ ഉള്ളൂ, വേറെ കാര്യങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു അജണ്ടയുമില്ലെന്നു മുന്‍ എം.എല്‍.എ ജോര്‍ജ് ജെ. മാത്യു.

Advertisment

ക്രൈസ്തവരെ ഒന്നിച്ചു ചേര്‍ത്തു ബി.ജെ.പി അനുകൂല രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നു ഉണ്ടാകുമെന്നു ജോര്‍ജ് ജെ. മാത്യുവിനോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണു പുറത്തുവിട്ടത്.


ബി.ജെ.പി നേതൃത്വവുമായി ഇക്കാര്യങ്ങളില്‍ ധാരണയോടെയായെന്നും മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെയും പിന്തുണ തങ്ങള്‍ക്കുള്ളതായി ഇവര്‍ അവകാശപ്പെട്ടിരുന്നത്. 


കോട്ടയം ഈരയില്‍ കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന യോഗത്തില്‍ ഉദ്ഘാടനകനായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു രാവിലെ മുതല്‍ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുയും ചെയ്തു. എന്നാല്‍, താന്‍ പങ്കെടുത്തതില്‍ ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ല, ഇതു കൃഷിക്കാരുടെ സമ്മേളനമല്ലേ.. ഞാന്‍ വെറും രാഷ്ട്രീയക്കാരനല്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ വൈസ് പ്രസിഡന്റാണ്.

ഞാനും ഒരു കര്‍ഷകനാണ്. എനിക്ക് ഒരുപാട് കൃഷിയും ഉണ്ട്. കര്‍ഷകരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിങ് വിളിച്ചപ്പോള്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങള്‍ തന്നെ ഊഹാപോഹ കഥ ഉണ്ടാക്കുകയാണു ചെയ്യുന്നെതന്നും തുഷാര്‍ പറഞ്ഞു.