മക്കളെ സ്‌കൂളില്‍ വിടണം.കുട്ടികള്‍ക്ക് നോട്ട്ബുക്കും ബാഗും വാങ്ങാന്‍ പോലും നെല്‍കര്‍ഷകരുടെ കൈയ്യില്‍ പണമില്ല. പരസ്യത്തിന് നാല് വീഡിയോ തയാറാക്കാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ സര്‍ക്കാരിന് മടിയില്ല. അര്‍ഹതയുള്ള പണം നെല്‍കര്‍ഷകര്‍ നൽകാൻ മാത്രം സർക്കാരിനു മടി

രണ്ടു മാസമയി ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ല.ഇതോടെ കർഷകർ വൻ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.

New Update
FARMERS

കോട്ടയം: എസ്.എസ്.എൽ.സി. പ്ലസ് ടു ഫലം വന്നു, സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മക്കളെ സ്‌കൂളിലെക്ക് വിടുന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ തന്നെ കർഷകരുടെ നെഞ്ചിൽ തീയാണ്.

Advertisment

പിണറായി സർക്കാർ ചതിച്ചതോടെ പലരുടെയും കൈയ്യിൽ പണമില്ലാത്ത അവസ്ഥയുണ്ട്. സംഭരിച്ച നെല്ലന്റെ പണം സർക്കാർ നൽകാത്തിനെ തുടർന്ന് ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. കടം വാങ്ങിയാണ് പലരും ജീവിക്കുന്നത്.


സർക്കാരിന്റെ തുക വിതരണം വൈകുന്നതിൽ കർഷകർ പ്രതിഷേധത്തിലാണ്. എന്നാൽ, സർക്കാരോ കൃഷി വകുപ്പോ കർഷകർക്കു വേണ്ടി ചെറുവിരൽ അനക്കുന്നില്ല.


രണ്ടു മാസമയി ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ല.ഇതോടെ കർഷകർ വൻ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കുട്ടികളെ സ്‌കൂളിലും കോളജിലുമൊക്കെ എങ്ങനെ പറഞ്ഞയക്കും എന്ന് അറിയില്ലെന്ന് കർഷകർ പറയുന്നു.

കുടിശിക അനുദിനവം വളർന്ന് ഇപ്പോൾ  820.28 കോടി രൂപയാണു കർഷകർക്കു നൽകാനുള്ളത്. മാർച്ച് 31 വരെയാണു പണം നൽകിയിട്ടുള്ളത്. പുഞ്ച കൃഷിയുടെ സംഭരണം ഏകദേശം തീരാറായി. വിരുപ്പു കൃഷിക്ക്  നിലമൊരുക്കൽ തുടങ്ങി. 

നെല്ലിന്റെ പണം വായ്പയായി നൽകിയിരിക്കുന്ന കാനറാ ബാങ്കും സർക്കാരുമായുള്ള പലിശ തർക്കം പരിഹരിച്ചെങ്കിലും കാനറ ബാങ്ക് പി.ആർ.എസ്. വാങ്ങാൻ മടിക്കുകയാണ്.


ബാങ്കിലെത്തുന്ന കർഷകരോട് പണം നൽകാനുള്ള ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞു മടക്കി അയയ്ക്കുകയാണ്. ഈ വർഷം നെല്ല് സംഭരിക്കാനായി മൂന്ന് ഘട്ടങ്ങളിലായി 557.5 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകിയത്.


ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പണം നൽകാനുള്ളത് 257 കോടി രൂപ, തൃശൂർ 128.5 കോടി, പാലക്കാട് 239.7 കോടി, കോട്ടയം 96 കോടി എനിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 

സംസ്ഥാനത്ത് ഈ വർഷം പുഞ്ച കൃഷിചെയ്തിട്ടുള്ളത് 194961കർഷകരാണ്. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ ആയതോടെ സ്വർണം പണയം വെച്ചും, വായ്പ എടുത്തും കൃഷി ചെയ്ത കർഷകർ പണം തിരികെ നൽകാൻ കഴിയാതെ വിഷമിക്കുകയാണ്.