മഴ മാറി. ടാപ്പിങ് പുനരാരംഭിച്ചു റബര്‍ തോട്ടങ്ങള്‍. മഴയില്‍ റബര്‍ കര്‍ഷകരുടെ നഷ്ടം ഒരു കോടിക്കടുത്ത്. കര്‍ഷകരുടെ ഏക പ്രതീക്ഷ വിലയിലെ നേരിയ വര്‍ധനവ് മാത്രം

റബറിനു വില കൂടുന്ന സാഹചര്യത്തിലുണ്ടായ നഷ്ടം കര്‍ഷകര്‍ക്കു തിരിച്ചടിയായി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rubber

കോട്ടയം: മഴ മാറി.ടാപ്പിങ് പുനരാരംഭിച്ച് റബര്‍ തോട്ടങ്ങള്‍. തുടര്‍ച്ചയായി പെയ്ത മഴയില്‍,റബര്‍ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് സംഭവിച്ചത്. ടാപ്പിങ്ങ് മുടങ്ങിയും റബര്‍ മരങ്ങള്‍ ഒടിഞ്ഞു നശിച്ചു നശിച്ചുമാണ് നഷ്ടമേറെയും.

Advertisment

ടാപ്പ് ചെയ്യുന്ന ആയിരക്കണക്കിനു റബര്‍ മരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴയല്‍ ഒടിഞ്ഞു വീണിരുന്നു. കൃഷി  വകുപ്പിന്റെ കണക്കു പ്രകാരം മെയ് 29 വരെ റബര്‍ കൃഷി മേഖലയില്‍ 77.94 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

റബറിനു വില കൂടുന്ന സാഹചര്യത്തിലുണ്ടായ നഷ്ടം കര്‍ഷകര്‍ക്കു തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളില്‍ റബറിന് വില 200 രൂപയിലേക്കെത്തിയിരുന്നു. വില വര്‍ധിച്ചതു പ്രതീക്ഷയാണു നല്‍കുന്നതെങ്കിലും ശക്തമായ മഴയില്‍ സംഭവിച്ച നഷ്ടം എങ്ങനെ നികത്തുമെന്നറിയാതെ വലയുകയാണ് കർഷകർ.

കാലവര്‍ഷത്തിനു മുന്നോടിയായി കര്‍ഷകര്‍ നേരത്തെ മഴക്കാല സംരക്ഷണം ഒരുക്കിയിരുന്നു. പ്ലാസ്റ്റികും ഷേഡും ഒട്ടിച്ച് ടാപ്പിങ്ങ് നടത്താന്‍ സാഹചര്യമൊരുക്കി. കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ വളപ്രയോഗവും നടത്തിയിരുന്നു.

എന്നാല്‍, തുടര്‍ച്ചയായ ദിവസങ്ങളില്‍  ശക്തമായ മഴയില്‍ ടാപ്പിങ്ങ് പൂര്‍ണമായി മുടങ്ങിക്കിടക്കുകയാണ്. ചെറുകിട കര്‍ഷകരാണ് ഇതു മൂലം ഏറെ ദുരിതത്തിലായത്.

റബര്‍ മരം ഒടിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരവിഹിതമായി മുന്നുറു രൂപ മാത്രമാണു കര്‍ഷകര്‍ക്ക് ലഭിക്കുക. കഴിഞ്ഞ കാലവര്‍ഷകെടുതിയുടെ നഷ്ടപരിഹാരം പോലും ഭൂരിഭാഗം കര്‍ഷകര്‍ക്ക് ഇതുവരെ ലഭ്യമായിട്ടുമില്ല.

ഈ സാഹചര്യത്തില്‍  റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ ബോര്‍ഡ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.  അതേ സമയം, മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ടാപ്പിങ് ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.