ഭാരത മാതാവിന്റെ ചിത്രമുള്ള പോസ്റ്റര്‍ പ്രചരിപ്പിച്ച സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന് അഭിനന്ദനങ്ങളെന്നു ബിജെപി. ചിത്രം ഉള്‍ക്കൊള്ളാന്‍ വിശാലമായ മനസ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. പോസ്റ്റര്‍ പിന്‍വലിച്ച് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാര്‍ട്ടിക്കുണ്ടായി എന്നതു ഖേദകരമാണെന്നും ബിജെപി

വര്‍ണറും സി.പി.ഐയും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി പോര് നടക്കുന്നതിനിടെയാണ് സി.പിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

New Update
cpi kottayam mandalam convension
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സി.പി.ഐ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി ഭാരത മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ രൂപകല്‍പന ചെയ്യാന്‍ തയ്യാറായ കോട്ടയം ജില്ലാ നേതൃത്വത്തെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി ബിജെപി.

Advertisment

രാജ് ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ പറഞ്ഞതു കാവി കൊടിയേന്തിയ ഭാരത് മാതാവ് ആയതിനാല്‍ എന്ന അര്‍ഥത്തിലാണ്. ദിവസങ്ങള്‍ക്കു ശേഷം കോട്ടയത്ത് ത്രിവര്‍ണ പതാകയുമായി ഭാരതാംബ സി.പി.ഐ പോസ്റ്ററില്‍ ഇടം പിടിച്ചിരിക്കുന്നു.


ഇത്തരം ഒരു പോസ്റ്റര്‍ പിന്‍വലിച്ചു മാധ്യമങ്ങളോട് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാര്‍ട്ടിക്ക് ഉണ്ടായി എന്നതാണ് ഖേദകരം. എങ്കിലും അത്തരത്തിലുള്ള ചിത്രം ഉള്‍ക്കൊള്ളാന്‍ വിശാലമായ മനസ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി കാണുന്നു എന്നും ബി.ജെ.പി നേതാവ് എന്‍. ഹരി പറഞ്ഞു.

ഗവര്‍ണറും സി.പി.ഐയും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി പോര് നടക്കുന്നതിനിടെയാണ് സി.പിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്.


ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, പോസ്റ്റര്‍ പിന്‍വലിച്ചത് ആയുധമാക്കുയാണ് ബി.ജെ.പി.


ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബ ഒരു പുതിയ സങ്കല്പമാണ്. ഭാരതം എന്ന വിശാലമായ രാജ്യം നമ്മളുടെ പൂര്‍വസൂരികളുടെ സംഭാവനയാണ്. അന്നു മുതല്‍ ഭാരതാംബ എന്ന ഈ രാജ്യത്തിന്റെ മാതൃസങ്കല്പം നിലവിലുണ്ട്.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നേതാക്കളും സ്വാമി വിവേകാനന്ദനും ആ സങ്കല്പത്തെ ബഹുമാനിച്ചിരുന്നു എന്നും ബി.ജെ.പി ഓര്‍മ്മിപ്പിക്കുന്നു.