സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ മഴ ലഭിക്കാം. മലവെള്ളപാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയേറെ

അതേസമയം പടിഞ്ഞാന്‍ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീതിയിലാണ്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നു നല്‍ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

New Update
heavy rain kerala
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റു ശക്തമായേക്കും.

Advertisment

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പുണ്ട്. മഴയുടെ ശക്തി ചില സ്ഥലങ്ങളില്‍ ശക്തമായിരിക്കും. കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ മഴ ലഭിക്കാം. അതിനാല്‍ മലവെള്ളപാച്ചില്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലാണ്.


മഴ ശക്തമാകുന്ന സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഉള്‍പ്പടെ ഒഴിവാക്കണം. മഴ വീണ്ടും ശക്തമാകുന്നതു വിനോദ സഞ്ചാരമേഖലയ്ക്കു തിരിച്ചടിയാണ്. വീണ്ടും മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ പോകാന്‍ സേഫ് ആണോ എന്ന ചോദ്യമാണു കാലാവസ്ഥാ നിരീക്ഷകര്‍ നേരിടുന്നത്.


മഴ കനക്കുമ്പോള്‍, മണ്ണിടിച്ചില്‍ സാധ്യത ഉള്ളപ്പോള്‍ കിഴക്കന്‍ മലയോര മേഖലയില്‍ യാത്ര പോകുന്നത് അത്ര സേഫല്ല. വൈബിനേക്കോള്‍ വലുതാണു സ്വയം സുരക്ഷ. മഴയെ നിരീക്ഷിക്കുക മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.


അതേസമയം പടിഞ്ഞാന്‍ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീതിയിലാണ്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നു നല്‍ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഴ വീണ്ടും ശക്തമായാല്‍ വെള്ളം ഇറങ്ങിയ പ്രദേശങ്ങള്‍ അതിവേഗം വെള്ളത്തിനടിയിലാകും.