'സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും കെഎസ്ഇബി നിരുത്സാഹപ്പെടുത്തും'. സോളാര്‍ സ്ഥാപിച്ചവര്‍ മീറ്റര്‍ കിട്ടാതെ പ്രതിസന്ധിയില്‍. അപേക്ഷിച്ചു നാലു മാസമായിട്ടും മീറ്റര്‍ കിട്ടുന്നില്ലെന്നു പരാതി. പുറത്തു നിന്നു വാങ്ങാന്‍ നിര്‍ദേശിച്ചു കെഎസ്ഇബി

സ്വന്തമായി മീറ്റര്‍ വാങ്ങി വയ്ക്കുന്നവര്‍ക്കു കെ.എസ്.ഇ.ബി കണക്ഷന്‍ കൊടുക്കുന്നുണ്ട്. അവരില്‍ നിന്നു മീറ്ററിന്റെ വാടക വാങ്ങാറില്ല. ത്രീഫേസ് മീറ്ററുകള്‍ സ്‌റ്റോക്കുണ്ട്. പക്ഷേ സിംഗിള്‍ ഫേസ് മീറ്ററാണു ഭൂരിപക്ഷം പേര്‍ക്കും വേണ്ടത്.

New Update
energy meter

കോട്ടയം: കെ.എസ്.ഇ.ബിയുടെ കൈയ്യില്‍ മീറ്ററുകള്‍ ഇല്ല, സോളാര്‍ വാങ്ങി വെച്ചു പ്രതിസന്ധിയിലായി ഉപഭോക്താക്കള്‍. മൂന്നു മാസത്തിലധികമായി മീറ്ററുകള്‍ സ്‌റ്റോക്കില്ലെന്നാണു കെ.എസ്.ഇ.ബി ജില്ലാ ഒഫീസുകളില്‍ നിന്നും ലഭിക്കുന്ന വിവരം. മീറ്ററുകളുടെ ലിസ്റ്റ് കെ.എസ്.ഇ.ബി പര്‍ച്ചേസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ മറുപടി പറയുന്നു.

Advertisment

സ്വന്തമായി മീറ്റര്‍ വാങ്ങി വയ്ക്കുന്നവര്‍ക്കു കെ.എസ്.ഇ.ബി കണക്ഷന്‍ കൊടുക്കുന്നുണ്ട്. അവരില്‍ നിന്നു മീറ്ററിന്റെ വാടക വാങ്ങാറില്ല. ത്രീഫേസ് മീറ്ററുകള്‍ സ്‌റ്റോക്കുണ്ട്. പക്ഷേ സിംഗിള്‍ ഫേസ് മീറ്ററാണു ഭൂരിപക്ഷം പേര്‍ക്കും വേണ്ടത്. അതൊട്ടു കെ.എസ്.ഇ.ബിയുടെ കൈയ്യില്‍ ഇല്ലതാനും.


സംസ്ഥാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുമ്പോള്‍ അതിനൊരു പരിഹാരമെന്ന നിലയിലാണു സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. ഇതിനായി സബ്‌സിഡികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. പക്ഷേ കെ.എസ്.ഇ.ബി സോളാര്‍ പദ്ധതികളെ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് ആക്ഷേപം.


അത്യാവശ്യമുള്ളവര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു മീറ്റര്‍ വാങ്ങി വയ്ക്കാനാണു കെ.എസ്.ഇ.ബി നിര്‍ദേശം. 2000 രൂപ വരുമെന്നു നിര്‍ദേശിച്ചാണു പറഞ്ഞുവിടുന്നത്. മീറ്റര്‍ ക്ഷാമമായതോടെ 4,000 രൂപയാണു സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.

എറണാകുളത്താണു പ്രധാനമായും മീറ്ററുകള്‍ കിട്ടുന്നത്. അതിനാല്‍ പലരും കെ.എസ്.ഇ.ബി മീറ്റര്‍ വരുന്നതുവരെ കാത്തിരിക്കുകയാണ്. നാലു മാസത്തിലധികമായി മീറ്റര്‍ ഘടിപ്പിക്കാതെ സോളാര്‍ സ്ഥാപിച്ച വീടുകള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ട്.

Advertisment