ഒരു അഞ്ചാം ക്ലാസുകാരനായിരിക്കെ മനസില്‍ മൊട്ടിട്ട മോഹമാണു തന്നെ ചലച്ചിത്രകാരനാക്കിയതെന്നു സംവിധായകന്‍ ബ്ലെസി. ചെറുപ്പത്തില്‍ത്തന്നെ വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണണം, ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കുട്ടികള്‍ പരിശ്രമിക്കണം

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്‌നേഹം രുചിയായി അനുഭവിക്കുമ്പോഴാണു കുഞ്ഞുങ്ങള്‍ മറ്റു ലഹരി തേടി പോകാത്തതെന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.

New Update
blessy
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രവിത്താനം: ഒരു അഞ്ചാം ക്ലാസുകാരനായിരിക്കെ സിനിമാ സംവിധായകനാകണമെന്നു മനസില്‍ മൊട്ടിട്ട മോഹവും ആ ആഗ്രഹത്തെ പിന്തുടർന്നു നടത്തിയ പരിശ്രമങ്ങളാണു  തന്നെ ചലച്ചിത്രകാരന്‍ ആക്കിയതെന്നു മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി.

Advertisment

ചെറുപ്പത്തില്‍ത്തന്നെ വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണണം, ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കണമെന്നും കുട്ടികളോട് ബ്ലസി നിര്‍ദേശിച്ചു. സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി.എ. വാര്‍ഷിക പൊതുയോഗവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്‌നേഹം രുചിയായി അനുഭവിക്കുമ്പോഴാണു കുഞ്ഞുങ്ങള്‍ മറ്റു ലഹരി തേടി പോകാത്തതെന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ അദ്ദേഹം നല്ല ബന്ധങ്ങള്‍ പൂക്കുന്ന സൗഹൃദകാലം ഏവര്‍ക്കും ആശംസിച്ചു.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ബ്ലെസി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വെരി. റവ. ഫാ. ജോര്‍ജ് വേളൂപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, പി. ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.