സിപിഎം വിടില്ലെന്ന് കെ.സുരേഷ് കുറുപ്പ്. ഞാന്‍ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പോവുകയാണ് എന്ന പ്രചാരണം വസ്തുതാ വിരുദ്ധം. കുറിപ്പിന്റെ പ്രതികരണം ന്യൂസ് 18 ചാനലിലെ വാര്‍ത്തകളെ തുടര്‍ന്ന്

ഞാന്‍ 1972 ല്‍ സി.പി.എമ്മില്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സി.പി.എമ്മന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാര്‍ട്ടി എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്.

New Update
suresh kurup
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സിപിഎം വിടില്ലെന്ന് വ്യക്തമാക്കി മുന്‍ എം.പി കെ.സുരേഷ് കുറുപ്പ്. ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ പോവുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ആലപ്പുഴ സമ്മേളനത്തില്‍ വി.എസ് അച്യൂതാന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നു ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞിരുന്നു എന്ന് അനുസ്മരണ കുറിപ്പില്‍ കുറുപ്പ് എഴുതിയതോടെ കുറുപ്പ് സി.പി.എം വിട്ട് ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു ന്യൂസ് 18 ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.  


ന്യൂസ് 18 ചാനലും ഇതേ തുടര്‍ന്നു മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. 


ഞാന്‍ 1972 ല്‍ സി.പി.എമ്മില്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സി.പി.എമ്മന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാര്‍ട്ടി എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്.

ഞാന്‍ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്കു പ്രധാനമല്ല.

എന്റെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നു അതെല്ലാം തന്നെ എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാല്‍ എന്നോട് ശത്രുഭാവേന പ്രവര്‍ത്തിക്കുന്നവരേയും അറിയിക്കട്ടെ എന്നും കുറുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Advertisment