സോളാര്‍ നിലയങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിന് ഊര്‍ജം പകര്‍ന്നു പുതിയ കേന്ദ്ര നിര്‍ദേശം. സോളാര്‍ ഉപഭോക്താക്കള്‍ക്കു തിരിച്ചടി വരുന്നു. ഇനിയുള്ള പ്രതീക്ഷ കേന്ദ്ര സഹായത്തോടെ നിര്‍മിക്കുന്ന കൂറ്റന്‍ ബാറ്ററി യൂണിറ്റുകളില്‍

സോളാര്‍ ഉദ്പാദനം നിയന്ത്രിക്കുക, അല്ലെങ്കില്‍ പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്തുകയോ കൂടുതല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തുകയോ ആണു പരിഹാരമാര്‍ഗങ്ങള്‍.

New Update
solar vs kseb
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സോളാര്‍ നിലയങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിന് ഊര്‍ജം പകര്‍ന്നു പുതിയ കേന്ദ്ര നിര്‍ദേശം.

Advertisment

ഗ്രിഡിലെ ഓവര്‍ ലോഡ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം നിയന്ത്രിക്കാനുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിന്നുത്.


കേരളത്തില്‍ സോളാര്‍ ഉത്പാദനം അതിവേഗം കൂടുന്നതിനാല്‍ ഗ്രിഡിന് സമ്മര്‍ദമുണ്ടാകുന്നെന്നും ഇതുള്‍പ്പെടെയുള്ള ചെലവായി വര്‍ഷം 500 കോടി അധികം വേണ്ടിവരുന്നതായും കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചിരുന്നു.


റെഗുലേറ്ററി കമ്മീഷന്‍ പുതിയ കരട് ചട്ട ഭേദഗതിയില്‍ അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് പുതിയ കേന്ദ്ര നിര്‍ദേശമെത്തിയത്. പുതിയ ഉയത്തരവ് കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

എന്നാല്‍, ഹരിതസ്രോതസുകളില്‍നിന്നുള്ള ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് സോളാര്‍ ഉദ്പാദകര്‍ പറയുന്നു. ഗ്രിഡ് സമ്മര്‍ദം ചൂണ്ടിക്കാട്ടി കെഎസ്ഇബിയിലും സോളാര്‍ ഉദ്പാദനം നിയന്ത്രിക്കണമോ വേണ്ടയോ എന്നകാര്യത്തില്‍ ഇനി അനുകൂല തീരുമാനം ഉണ്ടാകില്ലെന്നു സോളാര്‍ ഉപഭോക്താക്കള്‍ പറയുന്നു.


പുനരുപയോഗ, ഹരിത സ്രോതസുകളില്‍നിന്നുള്ള വൈദ്യുതോദ്പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണു ഗ്രിഡിലെ ഞെരുക്കം. നിരത്തിലെ ട്രാഫിക് ജാം പോലെ പ്രസരണവിതരണ ശൃംഖലയില്‍ വൈദ്യുതപ്രവാഹം സുഗമമായി നടക്കുന്നതിനുണ്ടാകുന്ന തടസമാണ് ഗ്രിഡിലെ ഞെരുക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.


സോളാര്‍, കാറ്റ് തുടങ്ങിയ സ്രോതസുകളില്‍നിന്നുള്ള ഉത്പാദനം മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. ഇങ്ങനെയുള്ള വൈദ്യുതി ഗ്രിഡിലേക്കെത്തുന്നതാണ് ഇതിനു പ്രധാനകാരണം.

സോളാര്‍ ഉദ്പാദനം നിയന്ത്രിക്കുക, അല്ലെങ്കില്‍ പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്തുകയോ കൂടുതല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തുകയോ ആണു പരിഹാരമാര്‍ഗങ്ങള്‍.

അതേസമയം, കേരളത്തില്‍ നാലിടത്ത് കേന്ദ്ര സഹായത്തോടെയുള്ള ബാറ്ററി യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.

Advertisment