/sathyam/media/media_files/2025/09/02/shanti-nagar-bus-stand-2025-09-02-16-07-47.jpg)
കോട്ടയം: ഓണത്തിന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ഓണം ഉണ്ണണമെന്ന് ആഹ്രഹിക്കുന്നവരാണ് ഏതൊരുമലയാളിയും. പക്ഷേ, തൊട്ടടുത്ത സംസ്ഥാനമായിട്ടും കര്‍ണാടകയില്‍ ഉള്ള മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലേക്ക് എത്തുന്നത് പോക്കറ്റ് കാലിയാക്കുന്ന പരിപാടിയാണ്.
ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ വലിയ ദുരിതമാണ് മലയാളികള്‍ ഉള്‍പ്പെടെ നേരിടുന്നത്. നാലുപേരടങ്ങുന്ന ഒരു സംഘത്തിന് ഓണക്കാലത്ത് നാട്ടില്‍ പോയി മടങ്ങാന്‍ ചെലവാകുന്നത് ഒരു ലക്ഷം രൂപയ്ക്കടുത്താണ്.
കഴിഞ്ഞ ഓണത്തിന് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് 10,000 രൂപവരെ ബ്ലാക്കിൽ വര്‍ധിച്ചിരുന്നു. എന്നാല്‍, ഇക്കുറി മലയാളികള്‍ക്ക് പോക്കറ്റ് കാലിയാകാതെ നാട്ടില്‍ പോയി വരാന്‍ സുവര്‍ണാവസരം ഒരുക്കുകയാണ് കര്‍ണാടക ആര്‍.ടി.സി.
സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബര്‍ 7-ന് ബംഗ്ലൂരുവിലേക്കും തിരികെയും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എം.പിയുടെ അഭ്യര്‍ഥന അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ണായക നിലപാട് എടുത്തത്.
കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡിയുമായി കെസി വേണുഗോപാല്‍ എം.പി ഇക്കാര്യം ആവശ്യപ്പെട്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി ഉത്തരവിറക്കി.
കര്‍ണ്ണാടക ആര്‍ടിസിസി ആലപ്പുഴയിലേക്ക് കെ.സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌പെഷല്‍ ബസ് സര്‍വീസ് നടത്തും. ബംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാന്‍ഡിലും ഷാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റാന്‍ഡിലും നിന്നായിരിക്കും ബസുകള്‍ പുറപ്പെടുക.
ഷാന്തിനഗറില്‍ നിന്നായിരിക്കും എല്ലാ പ്രീമിയം സര്‍വീസുകളും നടത്തുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റു പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി വ്യക്തമാക്കി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി 90 ഓളം സെപ്ഷ്യല്‍ ബസ് സര്‍വീസുകളാണ് കേരളത്തിലേക്ക് കര്‍ണ്ണാടക ആര്‍ടിസിസി നടത്തുക.
തിരക്കു മുതലെടുത്തു സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് സഹയാകരമാണ് കര്‍ണ്ണാടക ആര്‍ടിസിസിയുടെ നടപടി.
കര്‍ണ്ണാടകയില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ സ്പെഷല്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ ആശ്വാസമാകും. എറണാകുളം, ചേര്‍ത്തല, ആലപ്പുഴ ഭാഗത്തേക്ക് ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
സെപ്റ്റംബര്‍ 4 ന് രാത്രി 8.15നും ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്നാണ് ബസ് പുറപ്പെടുക പിറ്റേദിവസം രാവിലെ 7.50ന് ആലപ്പുഴയിലും എത്തിച്ചേരും. m.kstrtc.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
ഓണാവധിക്ക് ശേഷം ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന യാത്രക്കാരുടെ സെപ്റ്റംബര്‍ 7ന് കേരള ആര്‍.ടി.സി ബസ്സുകളില്‍ സീറ്റുകള്‍ ലഭ്യമല്ല. എന്നാല്‍, കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സര്‍വീസില്‍ ഈ ദിവസം സീറ്റുകള്‍ ലഭ്യമാണ്. രാത്രി ആലപ്പുഴയില്‍ നിന്നും 7:35 ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7 ന് ബംഗളൂരില്‍ എത്തും.
അഡ്വാന്‍സ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പേര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 5% വിലക്കുറവും, നാട്ടിലേക്കും തിരികെ ബംഗളൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 10% വിലക്കുറവും കെ.എസ്.ആര്‍.ടി.സി നല്‍കുമെന്നും കര്‍ണ്ണാടക ഗതാഗതമന്ത്രി കെ.സി വേണുഗോപാലിനെ അറിയിച്ചു. കര്‍ണ്ണാടക ആര്‍ടിസിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസ് നടത്തുക.