/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2-2026-01-05-14-13-18.jpg)
ബത്തേരി: കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നു കെ.പി.സി.സി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കോണ്‍ഗ്രസിനു കൃത്യമായൊരു ലക്ഷ്യബോധം ഉണ്ടാക്കാന്‍ കെ.പിസിസിയുടെ ദ്വിദിന ലീഡര്‍ഷിപ്പ് സമ്മിറ്റിനു സാധിച്ചു.
താഴെതട്ടു മുതല്‍ കെ.പി.സി.സി തലം വരെ ഇനി അങ്ങോട്ട് എന്തൊക്കെ ചെയ്യണമെന്നു കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ക്യാമ്പില്‍ രൂപപ്പെടുത്തി എടുക്കാന്‍ സാധിച്ചു.
ഇതില്‍ നിര്‍ണായകമായത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്വീകരിച്ച നിലപാടുകളാണ്. ദേശീയതലത്തിലെ ജയ പരാജയങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുള്ള കരുത്തുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയതന്ത്ര രൂപീകരണത്തില്‍ നിര്‍ണായക ഇടപെടലാണ് കെ.സി. വേണുഗോപാൽ ക്യാമ്പില്‍ നടത്തിയത്.
ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തെ ക്യാമ്പിലെ ചര്‍ച്ചകള്‍ പുരോഗമിച്ചത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ദേശീയതലത്തിലെ മുഴുവന്‍ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം രണ്ടു ദിവസത്തെ ക്യാമ്പില്‍ മുഴുവന്‍ സമയവും ചെലവഴിച്ചു.
പാര്‍ട്ടിക്കായി പണിയെടുക്കുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തണമെന്നും, അവരാണ് പാര്‍ട്ടിയുടെ വികാരവും മൂലധനവും എന്നും വ്യക്തമാക്കിയ വേണുഗോപാല്‍ വാര്‍ഡ് തലത്തില്‍ വോട്ട് വര്‍ധിപ്പിക്കുന്ന നേതാക്കള്‍ക്ക് പാരിതോഷികവും അംഗീകാരവും നല്‍കുമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസിലെ താഴെത്തട്ടില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതാണ്.
വിജയിച്ച വാര്‍ഡ് മെമ്പര്‍, സ്ഥാനാര്‍ത്ഥികള്‍, ബൂത്ത്, മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ അവരവരുടെ വാര്‍ഡുകളില്‍ 100 വോട്ട് അധികം വര്‍ധിപ്പിക്കണമെന്ന ടാര്‍ഗറ്റ് നല്‍കാനാണ് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം.
നൂറ് സീറ്റെന്ന ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസിനും മുന്നണിക്കും കുതിക്കാന്‍ വാര്‍ഡിലെ 100 വോട്ടിന്റെ വര്‍ധന സഹായകമാകുമെന്നതില്‍ സംശയം വേണ്ട.
അണികളുടേയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടെയും പ്രതീക്ഷക്കനുസരിച്ചു കോണ്‍ഗ്രസിനെ എങ്ങനെ അധികാരത്തില്‍ കൊണ്ടുവരാമെന്ന തന്ത്രങ്ങളാണ് ചര്‍ച്ചകളില്‍ ഉടനീളം കെ.സി ചൂണ്ടിക്കാട്ടിയത്.
ദേശീയതലത്തിലെ കെ.സിയുടെ നയതന്ത്ര ആവിഷ്‌ക്കരണ കഴിവുകള്‍ കെ.പി.സി.സി ലീഡര്‍ഷിപ്പ് സമ്മിറ്റിലും കോണ്‍ഗ്രസിനും ഗുണം ചെയ്യും.
വിജയ സാധ്യതയാണ് പ്രധാന മാനദണ്ഡം എന്ന് വ്യക്തമാക്കിയ കെ.സി. ചെറുപ്പക്കാര്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവരെ അത്തരത്തില്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി.
സാമുദായിക സന്തുലിതാവസ്ഥയും സൗഹാര്‍ദ്ദവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2026-01-05-14-14-00.jpg)
പരസ്പരം പടവെട്ടാതെയും ചെളിവാരിയെറിയാതെയും പൊതസമൂഹത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസില്‍ പ്രശ്നങ്ങളും തമ്മിത്തല്ലുമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ആയുധം കൊടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുക വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിർദേശം നേതാക്കൾക്കുള്ള മുന്നറിയിപ്പും കോൺഗ്രസിനു ഗുണം ചെയ്യുന്നതുമായി മാറി.
സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന കൃത്യമായ സന്ദേശം നേതാക്കള്‍ക്ക് കെ.സി നല്‍കി. കൂടാതെ പാര്‍ട്ടിക്കായി പണിയെടുത്ത, കൊടിപിടിച്ച, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച, ചുവരെഴുതിയ അണികളെ നിരാശരാക്കുന്ന പ്രവൃത്തികള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
പാര്‍ട്ടി ഒരു തീരുമാനം കൂട്ടായെടുത്താല്‍ അതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലിയ്ക്ക് മാറ്റം വേണമെന്ന വേണുഗോപാലിന്റെ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ തന്നെ കോണ്‍ഗ്രസിന് അതേറെ ഗുണം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആലസ്യം ഉപേക്ഷിച്ച് നൂറ് സീറ്റെന്ന ദൗത്യമാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് മുന്നിലേക്ക് വെച്ച ടാര്‍ഗറ്റ്.
ക്യാമ്പിന്റെ ദിശയും അജണ്ടയും നിര്‍ണ്ണയിച്ചത് കെസിയുടെ ഉദ്ഘാടനം പ്രസംഗമാണ്. നൂറ്റ് സീറ്റെന്ന അദ്ദേഹത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട കര്‍മ്മ പരിപാടികള്‍, ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ എങ്ങനെ പിടിക്കാം, ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച നയതന്ത്രം അദ്ദേഹം വിശദീകരിച്ചു.
കൂടാതെ സമ്മിറ്റിനിടെ നടന്ന രാഷ്ട്രീയകാര്യ സമിതി, കോര്‍കമ്മറ്റി തുടങ്ങിയ നിര്‍ണ്ണായക യോഗങ്ങളിലും കെസി പങ്കെടുത്തു. സംഘടനയുടെയും മുന്നണിയുടേയും കെട്ടുറപ്പ്, ഐക്യം എന്നിവ സംബന്ധിച്ചും സീറ്റുവിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടും എന്നിവ സംബന്ധിച്ചും നേതാക്കളുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി.
ദേശീയ - സംസ്ഥാന രാഷ്ട്രീയം കൃത്യമായി വിലയിരുത്തി, സിപിഎമ്മും ബിജെപിയെന്ന രണ്ടു പൊതുശത്രുകളെ എങ്ങനെ മര്‍മ്മമറിഞ്ഞ് രാഷ്ട്രീയമായി ആക്രമിക്കണമെന്നതിന്റെ സംക്ഷിപ്ത രൂപം കെസി വേണുഗോപാലാണ് പ്രസംഗത്തിലും തുടര്‍ന്ന് നടന്ന സംഘടനാതല ചര്‍ച്ചയിലും മുന്നോട്ട് വെച്ചത്.
കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയം, നടപടി, ശൈലി എന്നിവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി.
എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനം പകരുന്നതാണ് കെ.സി വേണുഗോപാലിന്റെ വാക്കുകളും നിർദേശങ്ങളും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി സപ്തയില്‍ ചേര്‍ന്ന ലീഡര്‍ഷിപ്പ് ക്യാമ്പിലും അദ്ദേഹം മുന്നോട്ട് വെച്ച, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, വാര്‍ഡ് തലത്തില്‍ വേണമെന്നതും മുകളില്‍ നിന്നുള്ള ഇടപെടല്‍ അതിലുണ്ടാകരുതെന്നത് ഉള്‍പ്പെടെയുള്ള കെസിയുടെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി അക്ഷരംപ്രതി നടപ്പാക്കിയതാണ് യു.ഡി.എഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത്.
ഇതിൻ്റെ തുടർച്ച നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തലുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us