കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്. ഇരുനൂറ് കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങി. നഷ്ടം രണ്ടര ലക്ഷം രൂപ. വൈദ്യുതി ബോര്‍ഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്ന് കെ. എസ്. ഇ. ബി ഉദ്യോഗസ്ഥര്‍

കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്. മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. 

New Update
transformer installed

പാലക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്. മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. 

Advertisment

കുമരംപുത്തൂര്‍ പഞ്ചാത്തിലെ മോതിക്കല്‍ ഭാഗത്ത് കാട്ടുപന്നി വേട്ട നടക്കുന്നതിനിടെയാണ് സംഭവം. ഉതിര്‍ത്ത വെടി കൊണ്ടത് മോതിക്കല്‍ റോഡിലെ ഇടിഞ്ഞാടി റോഡ് ജംഗ്ഷനിലെ ട്രാന്‍സ്‌ഫോര്‍മറിനാണ്. 


വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്‌ഫോര്‍മറിന്റെ  പ്രവര്‍ത്തനം നിലച്ചു. വെടിയുണ്ട തുളഞ്ഞു കയറിയ ദ്വാരത്തിലൂടെ ട്രാന്‍സ്‌ഫോര്‍മറിനുള്ളിലെ ഓയില്‍ ചോര്‍ന്ന് പുറത്തേക്ക് ഒഴുകി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.  മോതിക്കല്‍ മേഖലയിലെ 200 കുടുംബങ്ങളിലെ വൈദ്യുതി വിതരണം ഇതോടെ മുടങ്ങി. 


കാട്ടുപന്നി വേട്ട നടന്ന ഭാഗത്തെ ട്രാന്‍സ്‌ഫോര്‍മറാണ് വെടിയുണ്ട തുളഞ്ഞ് കയറി കേടായതെന്ന് കാണിച്ച് കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന് സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.


ഷൊര്‍ണൂരില്‍ നിന്ന് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിക്കണം. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്‌ഫോമറാണ് വെടികൊണ്ട് കേടായത്. 


 

Advertisment