ഉരുള്‍പൊട്ടലില്‍ സ്ഥിരീകരിച്ചത് 200 മരണം: ചൂരല്‍മല വില്ലേജ് ഓഫിസിന് സമീപം ഏഴ് വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ കുടുങ്ങി, ഇന്ന് 8 മൃതദേഹം കണ്ടെത്തി

ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

New Update
waylUntitledres

വയനാട്: ചൂരല്‍മല വില്ലേജ് ഓഫിസിന് സമീപം ഏഴ് വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങി. 23 മൃതദേഹം ഇന്നലെ കണ്ടെത്തി. ഇന്ന് 8 മൃതദേഹവും കണ്ടെത്തി.

Advertisment

ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

മുണ്ടക്കൈയിലേക്ക് താല്‍കാലിക പാലം നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണം

മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിഐപികളുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് തടയണം. ബന്ധുക്കള്‍ക്ക് ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നില്ലെന്നാണ് ആരോപണം.

സുദേവന്റെ വീട്ടില്‍ നടന്ന തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സുദേവന്റെ വീട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ തെരച്ചിലാണ്. സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ മരണം 199 ആയി.

ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലന്‍സിന്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ അനാവശ്യമായി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു. ചൂരല്‍മാലയില്‍ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നതായാണ് ആരോപണം. 

Advertisment