New Update
/sathyam/media/media_files/LKmEgAgUH6eSJ4gdOG7E.jpg)
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്.
സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനം, ഗവേഷണം, വിലയിരുത്തൽ എന്നിവയ്ക്കായി സന്ദർശനം നടത്താൻ പാടില്ലെന്ന് തീരൂമാനത്തിൽ നിന്ന് യുടേൺ അടിച്ച് സർക്കാർ. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കാട്ടി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ഇത്തരം ഒരു നയം സർക്കാരിനില്ലെന്നും വേഗം ഉത്തരവ് പിൻവലിക്കണമെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഉത്തരവ് പിൻവലിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തി.
സംസ്ഥാനത്തെ ശാസ്ത്ര സമൂഹത്തെ പഠനങ്ങൾ നടത്തുന്നതിൽ നിന്നോ, ശാസ്ത്രീയവും വാസ്തവവുമായ ഉൾക്കാഴ്ചകൾ നൽകുന്നതിൽ നിന്നോ തടയുക എന്ന ഉദ്ദേശത്തോടെയല്ല ഉത്തരവിറക്കിയതെന്നും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഇപ്പോളത്തെ വിഷമ ഘട്ടത്തിൽ, സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപങ്ങളിലെ വ്യക്തികൾ പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ഇടയുള്ള അഭിപ്രായങ്ങൾ പറയുന്നത് നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശാൻ കഴിയുന്ന ശാസ്ത്രീയ പഠനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും പുതിയ വിജ്ഞാനവും ഗവേഷണവും എല്ലാം നമ്മുടെ അറിവ് വർധിപ്പിക്കാനും അതിലൂടെ അപകടങ്ങൾ തടയാനും മറ്റുമുള്ള നൂതന തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും സഹായകമാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.