ഈരാറ്റുപേട്ടയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. വെട്ടേറ്റത് തലയ്ക്ക്. ഒരു ചെവി മുറിഞ്ഞു പോയി. സംഘർഷത്തിൽ പതിമൂന്നുകാരിക്കും പരുക്കേറ്റു

വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്.  മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരുക്കേൽക്കുകയും ചെയ്തു. 

New Update
Untitledindia-paklimina

ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു. വെട്ടേറ്റു യുവതിയുടെ ചെവി അറ്റു.

Advertisment

വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്.  മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരുക്കേൽക്കുകയും ചെയ്തു. 


വെട്ടേറ്റ് ലിമിനയുടെ ചെവി മുറിഞ്ഞു പോയി. തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഉടൻ തന്നെ  ലിമിനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചെവി തുന്നിച്ചേർത്തു. 


സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരുക്കേറ്റത്. 
ഇന്നലെ വൈകിട്ട് നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി എട്ട് മണിയോടെയാണ് അക്രമത്തിൽ കലാശിച്ചത്.

അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നും, മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.