ലവ് ജിഹാദ് പരാമര്‍ശനം, പി.സി. ജോര്‍ജിനെതിരെ പോലീസ് കേസെടുക്കില്ല, കേസെടുക്കേണ്ടതായി പ്രസംഗത്തില്‍ ഒന്നുമില്ലന്ന് നിയമോപദേശം

New Update
pc george-3

കോട്ടയം: പാലായിലെ ലവ് ജിഹാദ് പ്രസംഗത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്നു പോലീസിന്റെ തീരുമാനം. കേസെടുക്കേണ്ടതായി പ്രസംഗത്തില്‍ ഒന്നുമില്ലെന്നു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പോലീസ് നിയമോപദേശം തേടിയത്.

Advertisment

ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ വിവാദ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു.


ക്രിസ്ത്യാനികള്‍ 24 വയസിനകം പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം. എന്തിനാണു ക്രിസ്ത്യാനികള്‍ 25 ഉം 30ഉം വയസുവരെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.


ഇന്നലെയും ഒരു 25 വയസുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്കു ക്രിസ്ത്യന്‍ സഹോദരങ്ങളോടുള്ള അഭ്യര്‍ഥന, 24 വയസിനു മുമ്പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം.


 അതിനുശേഷം അവര്‍ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെയെന്നും ജോര്‍ജ് പാലായിലെ പ്രസംഗത്തില്‍ പറഞ്ഞത്. ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ ജോര്‍ജിനു ഒരാഴ്ചയ്ക്കു മുന്‍പാണു ജാമ്യം കിട്ടിയത്.
 

Advertisment