/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തൃശൂർ: നാമനിര്‍ദേശ പത്രികയില്‍ കള്ളയൊപ്പെന്ന ആരോപണത്തെ തുടർന്ന് സിപിഎം - ട്വന്‍റി20 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മാള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ട്വന്‍റി 20 സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് കള്ളയൊപ്പെന്ന് ആരോപണം സിപിഎം ഉന്നയിച്ചത്.
ഒന്നാം വാര്‍ഡിലെ ട്വന്‍റി 20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്‍റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക അതിലുള്ളത് തന്‍റെ ഒപ്പല്ലെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ സന്തോഷിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സിപിഎം പ്രതിനിധി ആവശ്യപ്പെട്ടു.
എന്നാൽ മല്ലികയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപിച്ച് ട്വന്‍റി 20 പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷമായി. തുടർന്ന് പോലീസെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us