മഞ്ചേരി നഗരസഭ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്താൻ ശ്രമം: ആറുപേർ പിടിയിൽ

New Update
crime

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്താൻ ശ്രമം. ആറുപേർ പിടിയിൽ. പോണ്ടിച്ചേരിയിൽ നിന്നും തിരൂർ കൂട്ടായി സ്വദേശി പൊന്നക്കടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ (32), മഞ്ചേരി കിഴക്കേത്തല സ്വദേശി കോഴിത്തോടി ജംഷീർ, മഞ്ചേരി കിഴക്കെത്തല കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് (28), താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ് (32), തിരൂർ കൂട്ടായി സ്വേദേശി പൊ ന്നാകടവത്ത് വീട്ടിൽ ഫൈസൽ (43), താനൂർ പുതിയ കടപ്പുറം സ്വേദേശി പുരക്കൽ വീട്ടിൽ വാഹിദ് (34) എന്നിവരാണ് പിടിയിലായത്.

Advertisment

ഒരു വർഷത്തിനു ശേഷമാണ് പ്രതികൾ പിടിയിലായത്. 2022ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയിൽവെച്ച് മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. കേസിൽ ഒന്നാം പ്രതിയായ നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് മാട്ടായിൽ വീട്ടിൽ ശുഹൈബ് എന്ന കൊച്ചുവിനെയും സുഹൃത്ത് അബ്ദുൽ ലത്തീഫിനെയും 2023 ഡിസംബറിൽ നെല്ലിക്കുത്ത് വെച്ച് ഒരു സംഘം വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ശുഹൈബും അബ്ദുൽ ലത്തീഫും റോഡരികിൽ ഓട്ടോയിൽ ഇരുന്ന് ഒരുമിച്ച് മദ്യപിക്കുന്ന സമയത്തായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗസംഘം ഇരുവരെയും ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. ലത്തീഫ് ഓടി രക്ഷപെട്ടു. ശുഹൈബിനെ പ്രതികൾ ശരീരമാസകലം വെട്ടിവീഴ്ത്തി കാറിൽ രക്ഷപെടുകയായിരുന്നു.

Advertisment