ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ കൂറുമാറിയ അംഗത്തിന്‍റെ ഭർത്താവിന് സിപിഎം നേതാവിന്‍റെ ഭീഷണി. കരുതിയിരുന്നോയെന്നും അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്

ഭീഷണിപ്പെടുത്തിയതല്ലെന്ന് ടി.രവീന്ദ്രൻ വിശദീകരിച്ചു

New Update
cpm flag

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണിയുമായി സി.പി.എം ഏരിയ സെക്രട്ടറി.

Advertisment

 പഞ്ചായത്ത് അം​ഗം നുസൈബയുടെ ഭർത്താവ് സുധീര്‍ പുന്നപ്പാലയെയാണ് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.


പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ  കുടുംബത്തിനോടോ ഉണ്ടാവില്ല. 


ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും. സി.പി.എമ്മിന്‍റെ  ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ, ഭീഷണിപ്പെടുത്തിയതല്ലെന്ന് ടി.രവീന്ദ്രൻ വിശദീകരിച്ചു. കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോൺ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.

ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം വിജയിച്ചത്

Advertisment