മലപ്പുറം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ച നടപടി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കാൻ യു.ഡി.എഫ്.
ചേർത്തലയിൽ വെള്ളാപ്പള്ളിക്ക് നൽകിയ പരിപാടിയിലാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്തത്. വെള്ളാപ്പള്ളി ഒരു രാഷ്ട്രീയ പാർട്ടിയെയാണ് വിമർശിച്ചതെന്നായിരുന്നു മുഖ്യമ്രന്തിയുടെ ന്യായീകരണം.
മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണു ചിലയാളുകൾ കാണുന്നതെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും അവിടെ ജീവിക്കാനാകില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
ഈഴവർക്കു മലപ്പുറത്തു തൊഴിലുറപ്പു മാത്രമേയുള്ളൂ. പിന്നാക്കക്കാർക്കായി പള്ളിക്കൂടമോ കോളജോ ഹയർസെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ട് കുത്താനായി മാത്രമാണ് അവരെ ഇവിടത്തെ രാഷ്ട്രീയക്കാർ കാണുന്നതെന്നുമാണ് വെള്ളാപ്പള്ളി ആരോപിച്ചത്.
/sathyam/media/media_files/2025/04/08/BQ7QVBLzsSJ6fKcgGuYJ.jpg)
എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ ചുങ്കത്തറയിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവൻഷൻ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിവാദ പരാമർശങ്ങൾ.
പിന്നീട് മുഖ്യമ്രന്തി ന്യായീകരിച്ചെങ്കിലും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി അതിനെതിരെ രംഗത്ത് വന്നിരുന്നു.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശം അപലപനീയമാണെന്നും ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി വി.പി അനിൽ വ്യക്തമാക്കിയിരുന്നു.
സമൂഹത്തിൽ സ്പർധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമയിലും സൗഹാർദ്ദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം, അതിനെ ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
/sathyam/media/media_files/2025/05/26/wEXOTEhnga2szOIxChiC.jpg)
ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന വർഗീയശക്തികൾക്ക് വളമേകാൻ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ.
നാരായണ ഗുരുവിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവിൽനിന്നുണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പരാമർശത്തെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്നയിടത്തായിരുന്നു വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയത്. എന്നാൽ ഇത് കത്തിപ്പടർന്നതോടെ അദ്ദേഹം ന്യായീകരണവുമായി രംഗത്ത് വന്നു.
മലപ്പുറം മുസ്ലീങ്ങളുടെ രാജ്യമെന്ന് പറയാൻ കഴിയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്.എൻ.ഡി.പി യോഗത്തിന്റെ ലക്ഷ്യമില്ല. ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം.
/sathyam/media/media_files/2024/12/22/fredtQoIFJsn5sRx9D24.jpg)
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എൻഡിപി യോഗമാണെന്നും എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാൽ വിഷയത്തിൽ ലീഗടക്കമുള്ളസംഘടനകൾ രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ വിമർശനത്തെ ന്യയകീരിച്ച മുഖ്യമന്ത്രിയുടെ നടപടിയിലൂടെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നും ഇത് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണമാക്കണമെന്നും യു.ഡി.എഫിൽ ആവശ്യമുയർന്നു കഴിഞ്ഞു.
ബാബ്‌റി മസ്ജിദ് തകർത്ത സംഘപരിലവാർ നടപടിക്കെതിരെ എസ്.എൻ.ഡി.പി യോഗമാണ് ശക്തമായി പ്രതികരിച്ചതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘപരിവാർ സംവിധാനങ്ങളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
എസ്.എൻ.ഡി.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന തങ്ങളുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് എന്ന സംഘടനയുടെ തലതൊട്ടപ്പൻ ബാബ്‌റി മസ്ജിദ് വിഷയത്തിൽ എടുത്ത നിലപാടാണ് ബി.ജെ.പിയെ പരുങ്ങലിലാക്കുന്നത്.