നിലമ്പൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകളില്‍ നിന്നും അന്‍വര്‍ പിരിയുമ്പോള്‍ ദുര്‍ബലമാകുന്നത് വീണ്ടും ഇടതുപക്ഷം. യുഡിഎഫിന് അപ്പോഴും വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടില്ല, അന്‍വര്‍ ഒപ്പം കൂടുമെന്ന് പ്രതീക്ഷിച്ചത് ഉണ്ടായില്ലെന്ന് മാത്രം. നിലമ്പൂരില്‍ ഷൗക്കത്ത് സേഫ് സോണിലെന്ന് യുഡിഫ് !

ഇടതുപക്ഷത്തിന്‍റെ കഴിഞ്ഞ തവണത്തെ വോട്ടുകള്‍ അന്‍വറും സ്വരാജും പങ്കിട്ടെടുക്കുമ്പോള്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 

New Update
pv anvar aryadan shoukath
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: നിലമ്പൂരില്‍ മല്‍സരചിത്രം തെളിയുമ്പോഴും കണക്കുകള്‍ കൊണ്ട് അല്പമെങ്കിലും ആശ്വസിക്കാവുന്നത് യുഡിഎഫിനു തന്നെ. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും നേര്‍ക്കുനേര്‍ മല്‍സരിക്കുന്നടത്താണ് ഒറ്റയാനായി പിവി അന്‍വറും രംഗത്തുള്ളത്.

Advertisment

pv anvar m swaraj aryadan shoukath mohan george


കഴിഞ്ഞ തവണ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ച അന്‍വര്‍ ഇത്തവണ സ്വതന്ത്രന്‍. പകരം സിപിഎം സ്വന്തം സ്ഥാനാര്‍ഥിയായി എം സ്വരാജിനെ ചിഹ്നത്തിലും മല്‍സരിപ്പിക്കുന്നു. ഇതോടെ കഴി‍ഞ്ഞ തവണ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച  അന്‍വറിന്‍റെ വോട്ടുകളിലാണ് വിള്ളല്‍ വീഴുന്നത്.


വിവി പ്രകാശ് ആയിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന് സ്ഥാനാര്‍ഥി. യുഡിഎഫിന്‍റെ ഭാഗത്ത് കഴിഞ്ഞ പ്രാവശ്യത്തെ അതേ രാഷ്ട്രീയ ശക്തി തന്നെ തുടരുകയാണ്.

vv prakash

മറുപക്ഷത്ത് ഇടതുപക്ഷത്തിന്‍റെ കഴിഞ്ഞ തവണത്തെ വോട്ടുകള്‍ അന്‍വറും സ്വരാജും പങ്കിട്ടെടുക്കുമ്പോള്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 

നേരത്തെ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ അന്‍വര്‍ കോണ്‍ഗ്രസിനൊപ്പം ചേരാനായിരുന്നു നീക്കം നടന്നത്. പക്ഷേ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനെ തള്ളിപ്പറയുകയും വ്യക്തിപരമായി അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തതോടെ അന്‍വറും യുഡിഎഫും രണ്ടു വഴിക്കായി.


അതിനിടെ അന്‍വര്‍ ഇടതുപക്ഷവുമായി വീണ്ടും അടുക്കാന്‍ ശ്രമം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പക്ഷേ സിപിഎം അതിനു സമ്മതിച്ചില്ല.


അങ്ങനെ സംഭവിച്ചാല്‍ അത് യുഡിഎഫിനെയും ആശങ്കപ്പെടുത്തുന്നതായിരുന്നു. അന്‍വറും ഇടതുപക്ഷവും ചേര്‍ന്നാല്‍ കഴിഞ്ഞ തവണത്തെ വോട്ടിംങ്ങ് പാറ്റേണ്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. 

അതുണ്ടാകാത്ത സാഹചര്യത്തില്‍ നിലമ്പൂരില്‍ തങ്ങളുടെ പക്ഷം സുരക്ഷിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.