മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇത്തവണത്തെ തൃശൂർ പൂരം മികച്ചരീതിയിൽ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്.
നല്ലതിനെ നല്ലതായി കാണണം. മന്ത്രി കെ രാജനും അഭിനന്ദനമർഹിക്കുന്നുണ്ട്. നല്ല വ്യക്തികൾ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തണം.
എന്നാൽ പിഎംഎവൈ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ നടപടിയെ സുരേഷ് ഗോപി വിമർശിച്ചു. കേരളത്തിന്റെ സംസ്‌കാരത്തിനു ചേർന്നതല്ല പദ്ധതിയെന്നാണ് മുഖ്യമന്ത്രിയും ഐഎസുകാരിയും യോഗത്തിൽ പറഞ്ഞത്.
പാവപ്പെട്ട ഒരു മാനക്കുറവും ഉണ്ടാകില്ല. കൂരയില്ലാത്തവന് വീടാണ് വേണ്ടത്. പിഎംഎവൈ ക്യാംപെയ്‌നുമായി നീങ്ങാനാണ് ബിജെപി ആലോചിക്കുന്നത്.
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തൃശൂർ നൽകിയത്.
ഇപ്പോൾ ശ്രദ്ധിച്ചാണ് താൻ സംസാരിക്കുന്നത്. ഇല്ലെങ്കിൽ ട്രോളും. അനുഭവങ്ങളിൽനിന്നാണു പഠിക്കേണ്ടത്. നിലമ്പൂരിൽ എൻഡിഎ വിജയിച്ചാൽ ഒരു ഗവ. കോളജ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.