കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നട്ടെല്ല് പണയം വയ്ക്കാതെയുള്ള വിജയം. അന്‍വറിനെ ഒപ്പം നിര്‍ത്തിയായിരുന്നു വിജയമെങ്കില്‍ മുമ്പത്തേതിനേക്കാള്‍ അവകാശവാദങ്ങള്‍ നിരത്തി ക്രെഡിറ്റ് മുഴുവന്‍ ഒറ്റയ്ക്ക് പോക്കറ്റിലിട്ട് അന്‍വര്‍ വിലസുമായിരുന്നു. അന്‍വറെ മൂലയ്ക്കിരുത്തി പൊന്നും ഭൂരിപക്ഷത്തില്‍ നേടിയ വിജയത്തിലൂടെ കേരളം കാണുന്നത് പുതിയ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും !

പിവി അന്‍വറിന്‍റെ വിലപേശലിന് നിന്നുകൊടുക്കാതെ കോണ്‍ഗ്രസിന്‍റെ ആദര്‍ശങ്ങള്‍ ബലി കൊടുക്കാതെ, മുന്നണിയുടെ അന്തസ് പണയം വയ്ക്കാതെ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി എന്നത് യുഡിഎഫിന് വന്‍ നേട്ടമാണ്.

New Update
pv anvar vd satheesan aryadan shoukath
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: കോണ്‍ഗ്രസിന്‍റെയും മുന്നണിയുടെയും അന്തസ് പണയം വയ്ക്കാതെ നിലപാടിലുറച്ച് നയം മുറുകെ പിടിച്ച് ഭൂരിപക്ഷം എണ്ണിപ്പറഞ്ഞ് യുഡിഎഫ് നിലമ്പൂരില്‍ നേടിയ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജയ സൂചനയാണ്.

Advertisment

12000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പറഞ്ഞിടത്ത് ഭൂരിപക്ഷം കൃത്യമായ ആ എണ്ണത്തിനടുത്ത്. ഈ കഴിഞ്ഞ 2 തവണ ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജ് മല്‍സരിച്ചിട്ടും നിലമ്പൂരില്‍ നെഗറ്റീവ് പ്രതിഛായ ഉണ്ടായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തി യുഡിഎഫ് പിടിച്ചെടുത്തത്.


യുഡിഎഫിന്‍റെ ഭൂരിപക്ഷമായ പതിനോരായിരവും പവി അന്‍വര്‍ പിടിച്ച 19650 വോട്ടും ചേര്‍ന്നാല്‍ മുപ്പതിനായിരത്തോളമാണ് നിലമ്പൂരില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ട്. പിണറായി ഭരണത്തിനെതിരായ വിലയിരുത്തലാണ് നിലമ്പൂരിലേത്.

പിവി അന്‍വറിന്‍റെ വിലപേശലിന് നിന്നുകൊടുക്കാതെ കോണ്‍ഗ്രസിന്‍റെ ആദര്‍ശങ്ങള്‍ ബലി കൊടുക്കാതെ, മുന്നണിയുടെ അന്തസ് പണയം വയ്ക്കാതെ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി എന്നത് യുഡിഎഫിന് വന്‍ നേട്ടമാണ്. അതിനാല്‍ തന്നെ വിജയത്തിന് ഇരട്ടി മധുരവുമാണ്. 


ആഭ്യന്തരവും വനം വകുപ്പും മന്ത്രിസ്ഥാനവും വിജയിക്കുന്ന 3 സീറ്റുകളുമൊക്കെയായിരുന്നു അന്‍വറിന്‍റെ ഡിമാന്‍റ്. അത് മുന്നണിയിലെത്തും മുമ്പ്. അകത്ത് കയറിയാല്‍ ഡിമാന്‍റ് ഇനിയും വര്‍ധിക്കും.


അന്‍വറിനെ ഒപ്പം നിര്‍ത്തിയായിരുന്നു ഈ വിജയമെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ അവകാശവാദങ്ങളാകുമായിരുന്നു അന്‍വര്‍ പുറത്തെടുക്കുക. വിജയത്തിന്‍റെ ക്രെഡിറ്റെടുക്കാന്‍ അന്‍വര്‍ മുന്നില്‍ നില്‍ക്കുമായിരുന്നു. കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും പരിശ്രമങ്ങളെ അന്‍വര്‍ പുച്ഛിച്ചു തള്ളുമായിരുന്നു.

ഇതിപ്പോള്‍ അനുസരണയുള്ള കുട്ടിയായി അന്‍വര്‍ യുഡിഎഫിന് പിന്നാലെ വരാന്‍ നിര്‍ബന്ധിതനാവുകയാണ്. അതല്ലാതെ അന്‍വറിന് വേറെ വഴിയില്ല.