അവകാശപ്പെട്ട 75000 ന്‍റെ നാലിലൊന്നില്‍ ഒതുങ്ങിയിട്ടും പിവി അന്‍വറിനു വേണ്ടി 'പിആര്‍' ഏറ്റെടുത്ത് ചാനല്‍ റിപ്പോര്‍ട്ടിംങ്. അന്‍വറുണ്ടായിരുന്നെങ്കില്‍... യുഡിഎഫ് മിന്നിച്ചേനെ എന്നു പറയുന്നവര്‍, വിജയിച്ചാല്‍ അന്‍വര്‍ ഉണ്ടാക്കാമായിരുന്ന പുകിലുകള്‍ കാണാതെ പോകുമ്പോള്‍

ക്രെഡിറ്റെല്ലാം അന്‍വര്‍ ഒറ്റയ്ക്ക് അടിച്ചുമാറ്റുമായിരുന്നു. അതൊക്കെ ഒഴിവാക്കിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഒറ്റ നിലപാടായിരുന്നു

New Update
p v anwar12

മലപ്പുറം: ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന്‍റെ നാലിലൊന്ന് വോട്ടുകളാണ് ലഭിച്ചതെങ്കിലും പിവി അന്‍വറിനുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് ചാനലുകള്‍.

Advertisment

മിക്ക ചാനലുകളും അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന ഒറ്റ വാശിയിലായിരുന്നു വോട്ടെണ്ണല്‍ വിലയിരുത്തലുകള്‍ നടത്തിയത്. 

ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഒരിക്കല്‍പോലും അന്‍വര്‍ പ്രതീക്ഷിച്ചതിന് അടുത്തെത്തിയില്ല എന്നു പറഞ്ഞില്ലെന്ന് മാത്രമല്ല, ആദ്യ റൗണ്ടില്‍ അന്‍വര്‍ ആയിരത്തിലേറെ വോട്ട് പിടിച്ചപ്പോള്‍ മുതല്‍ അന്‍വര്‍ ഞെട്ടിച്ചെന്ന് വിലയിരുത്തി ഇനിയെങ്കിലും അന്‍വറെ യുഡിഎഫിലെടുത്തുകൂടെ എന്ന് കെഞ്ചുകയായിരുന്നു

എന്തോ കരാര്‍ എടുത്തതുപോലായിരുന്നു ചോനലുകാരുടെ തേങ്ങല്‍. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്താകുമെന്നായിരുന്നു ചോദ്യം.

യഥാര്‍ഥത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തിയായിരുന്നു ഈ വിജയമെങ്കില്‍ ഇന്നത്തെ ദിവസം മുതല്‍ അന്‍വര്‍ യുഡിഎഫിനെ വിഴുങ്ങുമായിരുന്നു.

താന്‍ പറയുന്നിടത്താണ് കാര്യങ്ങള്‍ എന്ന നിലയില്‍ അന്‍വര്‍ യുഡിഎഫിനെയും നേതാക്കളെയും വരിഞ്ഞു മുറുക്കുമായിരുന്നു. 

ക്രെഡിറ്റെല്ലാം അന്‍വര്‍ ഒറ്റയ്ക്ക് അടിച്ചുമാറ്റുമായിരുന്നു. അതൊക്കെ ഒഴിവാക്കിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഒറ്റ നിലപാടായിരുന്നു.

അതിന് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന് ലൈക്ക് അടിക്കുകയാണ് വേണ്ടത്.

Advertisment