അന്തരിച്ച വിവി പ്രകാശിന്‍റെ കുടുംബം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയത് പോരാടാനുള്ള ആത്മവിശ്വാസവും കരുത്തും ! അന്തരിച്ച നേതാവിന്‍റെ കുടുംബം മാതൃകയായപ്പോള്‍

പ്രകാശിന്‍റെ കുടുംബം ഷൗക്കത്തിനെതിരായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. പ്രകാശ് മല്‍സരിച്ചപ്പോള്‍ ഷൗക്കത്ത് കാലുവാരി എന്നതായിരുന്നു ആ എതിര്‍പ്പിന് കാരണം.

New Update
vv prakash family
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: നിലമ്പൂരില്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ യുഡിഎഫിനും കോണ്‍ഗ്രസിനും കരുത്തും ആത്മവിശ്വാസവും പകര്‍ന്ന വാക്കും നിലപാടുമായിരുന്നു അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശിന്‍റെ ഭാര്യയും മകളും സ്വീകരിച്ചത്.

Advertisment

പ്രകാശിന്‍റെ കുടുംബം ഷൗക്കത്തിനെതിരായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. പ്രകാശ് മല്‍സരിച്ചപ്പോള്‍ ഷൗക്കത്ത് കാലുവാരി എന്നതായിരുന്നു ആ എതിര്‍പ്പിന് കാരണം. അതിനാല്‍ ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കരുതെന്ന നിലപാടായിരുന്നു പ്രകാശിന്‍റെ കുടുംബത്തിന്‍റേത്.

vv prakash


നിലമ്പൂരില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആദ്യം ചെയ്തത് പ്രകാശിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാര്യം പറഞ്ഞു മനസിലാക്കുക എന്നതായിരുന്നു.


അതിനുശേഷം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് പിവി അന്‍വര്‍ പ്രകാശിന്‍റെ വീട്ടിലെത്തി. ആ കുടുംബം ഷൗക്കത്തിനെതിരാണെന്ന് അന്‍വര്‍ പരസ്യമായി പറയുകയും ചെയ്തു. 

പക്ഷേ അന്‍വര്‍ വീട്ടില്‍നിന്നിറങ്ങിയ ഉടന്‍ മാധ്യമങ്ങളെ കണ്ട പ്രകാശിന്‍റെ ഭാര്യ സ്മിതയും മകള്‍ നന്ദനയും തങ്ങള്‍ കോണ്‍ഗ്രസ് കുടുംബം ആണെന്ന് പ്രഖ്യാപിച്ചു.


വിവി പ്രകാശ് മരിച്ചപ്പോള്‍ ദേഹത്ത് പുതപ്പിച്ചത് കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ പതാകയാണെന്നും ഞങ്ങളും മരണംവരെ കോണ്‍ഗ്രസായിരിക്കുമെന്നും അവര്‍ പറഞ്ഞതോടെ ആ പ്രശ്നം അവസാനിച്ചു.


 

വോട്ടെടുപ്പ് ദിവസവും ഇവര്‍ വോട്ട് ചെയ്യാന്‍ വരില്ലെന്ന് വിവാദമുണ്ടായി. പക്ഷേ വോട്ട് ചെയ്യാനെത്തി പാര്‍ട്ടി കൂറ് ആവര്‍ത്തിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.