മലപ്പുറം കാട്ടുങ്ങലിലെ സ്വര്‍ണ കവര്‍ച്ചയില്‍ മൂന്ന് പ്രതികള്‍ പിടിയില്‍.  ജ്വല്ലറിയിലെ ജീവനക്കാരനായ പരാതിക്കാരനും സഹോദരനും തന്നെയാണ് സ്വര്‍ണം തട്ടിയെടുത്തത്

കാട്ടുങ്ങലിലെ സ്വര്‍ണ കവര്‍ച്ചയില്‍ മൂന്ന് പ്രതികള്‍ പിടിയില്‍.

New Update
MALAPPPURAM 11111

മലപ്പുറം: കാട്ടുങ്ങലിലെ സ്വര്‍ണ കവര്‍ച്ചയില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ജ്വല്ലറിയിലെ ജീവനക്കാരനായ പരാതിക്കാരനും സഹോദരനും തന്നെയാണ് സ്വര്‍ണം തട്ടിയെടുത്തത്. സ്വര്‍ണം തട്ടിയെടുത്ത വലമ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും മുഴുവന്‍ സ്വര്‍ണവും പോലിസ് കണ്ടെടുത്തു.

Advertisment

 പരാതിക്കാരന്‍ ശിവേഷ് തന്നെ പ്രതിയായ കേസില്‍ സഹോദരന്‍ ബെന്‍സു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ബെന്‍സു. ശിവേഷിന്റെ പദ്ധതിയിലാണ് സ്വര്‍ണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.


സ്വര്‍ണക്കടയിലെ ജീവനക്കാരാനെ ആക്രമിച്ച് 600 ഗ്രാം സ്വര്‍ണം കവര്‍ന്നുവെന്നായിരുന്നു പരാതി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് പോലിസിനോട് പറഞ്ഞത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. പരാതിക്കാരനെ ചോദ്യം ചെയ്തതോടെ കഥ പൊളിഞ്ഞു.


സ്വര്‍ണം കൊണ്ടുപോയിരുന്ന ജീവനക്കാരന്‍ ശിവേഷിന്റെ സഹോദരനാണ് ബൈക്കിലെത്തി സ്വര്‍ണം കൊണ്ടു പോയത്. ശിവേഷ്, സഹോദരന്‍ ബെന്‍സു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ബെന്‍സു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.


മലപ്പുറം കോട്ടപ്പടിയിലെ ക്രൗണ്‍ ജ്വല്ലറിയിലെ സ്വര്‍ണമാണ് നഷ്ടമായിരുന്നത്. മഞ്ചേരിയിലെ ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കി മടങ്ങിവരുമ്പോഴായിരുന്നു സംഭവം.

Advertisment