മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ചു. 60 ലക്ഷം രൂപ തട്ടിയെടുത്തു. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വാഗ്ദാനം. മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

സംഭവത്തില്‍ മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷക്കീര്‍ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

New Update
thajudeen shakker

മലപ്പുറം: യുവതിയെ പീഡിപ്പിക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം  നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്നു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയതും പണം തട്ടിയതും.

Advertisment

സംഭവത്തില്‍ മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷക്കീര്‍ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ആദ്യം തലവേദനയുടേത് എന്ന് പറഞ്ഞു ഗുളിക നല്‍കി യുവതിയെ ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ബോധം വന്ന യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുമായിരുന്നു. 



ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണു ഷക്കീര്‍ എത്തിയത്. തുടര്‍ന്നാണ് ബോധം കെടുത്തിയതും പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയതും.

തുടര്‍ന്ന് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീന്‍ യുവതിയുടെ വീട്ടിലെത്തി മരുന്നു നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതും മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.


യുവതിയെ ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Advertisment