/sathyam/media/media_files/IsQLyDsCkYnL0KgS19Ai.jpg)
ആലപ്പുഴ: മാന്നാർ കേസുമായി ബന്ധപ്പെട്ട് സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ സംശയാസ്പതമായ വസ്തുക്കൾ കണ്ടെത്തി. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നു. ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഇതിൽ സ്ഥിരീകരണം ലഭിക്കുക.
ഇന്ന് ഉച്ചയോടെയായിരുന്നു പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മാന്നാറില്‍ നിന്ന് 20 വയസുകാരിയായ കല എന്ന യുവതിയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഇവരെ കാണാതായെന്ന പരാതി പോലും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല. കല മറ്റൊരു ആൺ സുഹൃത്തിനൊപ്പം പോയെന്ന അഭ്യൂഹങ്ങളാണ് പരന്നത്.
രണ്ട് മാസം മുമ്പ് മാന്നാർ കേസ് സംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച ഊമ കത്താണ് വഴിത്തിരിവായത്. കേസുമായി ബന്ധപ്പെട്ട് കൃത്യത്തിൽ പങ്കായിയായ ഒരാളുടെ വെളിപ്പെടുത്തലായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് ലഭിച്ചതിനെതുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.
മാന്നാർ കേസിൽ ഉൾപ്പെട്ട ഒരു പ്രതി മറ്റൊരു കൊലപാതകത്തിന്‍റെ ആസൂത്രണ വേളയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്.
പ്രതി മദ്യപിക്കുന്നതിനിടെ താൻ 15 വർഷം മുമ്പ് മറ്റൊരു കൊലപാതകം ചെയ്തിരുന്നുവെന്നും അതിൽ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ആസൂത്രണം ചെയ്യുന്ന കൊലപാതകം നിഷ്പ്രയാസം നടത്താനാകുമെന്നും പ്രതി മദ്യപ സംഘത്തോട് പറഞ്ഞതായാണ് വിവിരം.
ഈ വിവരങ്ങൾ കേട്ട ഒരു വ്യക്തി അമ്പലപ്പുഴ പോലീസിന് ഊമക്കത്ത് അയക്കുകയായിരുന്നു. തുടർന്ന് പപ്രത്യേക സംഘം കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us