എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തു നിന്നും മാര്‍ ജോസഫ് പാംപ്ലാനി പുറത്തേക്ക് ? മാര്‍ പാംപ്ലാനിയോട് വിശദീകരണം ചോദിച്ച് വത്തിക്കാന്‍. നടപടി അതിരൂപതയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശ്വാസികൾ വത്തിക്കാന് നൽകിയ പരാതിയിന്മേൽ. പാംപ്ലാനിക്ക് വിനയായത് വിമത വിഭാഗത്തിനോടുള്ള അനുകൂല നിലപാട്
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിക്ക് വത്തിക്കാന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പൗരസ്ത്യ തിരുസംഘമാണ് നോട്ടീസ് നല്‍കിയത്.
Advertisment
ഇതോടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തുനിന്നും മാര്‍ പാംപ്ലാനി ഒഴിവായേക്കും. അതിരുപതയിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
പൗരസ്ത്യ തിരുസംഘ കാര്യാലയം തലവന്‍ കര്‍ദ്ദിനാള്‍ ക്ലോദിയോ ഗുജറോത്തിയാണ് മാര്‍ ജോസഫ് പാംപ്ലാനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. അതിരൂപതയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശ്വാസികളുടെ പരാതികള്‍ വത്തിക്കാന് ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതോടെ കടുത്ത സമര്‍ദ്ദത്തിലായ ആര്‍ച്ച്ബിഷപ്പ് പാംപ്ലാനിയോട് സ്ഥാനം ഒഴിയാന്‍ പെര്‍മനന്റ് സിനഡും ആവശ്യപ്പെട്ടതായാണ് സൂചനകള്‍ പുറത്തുവരുന്നത്. മാര്‍ പാംപ്ലാനി മെത്രാപ്പോലീത്തന്‍ വികാരിയായി സ്ഥാനമേറ്റത് നാലുമാസം മുമ്പായിരുന്നു.
എന്നാല്‍ ചുമതല ഏറ്റെടുത്ത അന്നു മുതല്‍ മാര്‍ പാംപ്ലാനി വിമത വിഭാഗത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
രണ്ട് തവണയാണ് ഈ ആരോപണം ഉന്നയിച്ച് എറണാകുളത്തെ വിശ്വാസികള്‍ മാര്‍ പാംപ്ലാനിയെ തടഞ്ഞത്.