താനൂർ ബോട്ടപകടം: മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകി, മാരിടൈം ബോർഡ് സിഇഒയെ മാറ്റി

അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

New Update
marytime man

 മലപ്പുറം; താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയെ മാറ്റി. സിഇഒ ടി.പി സലീം കുമാറിനെയാണ് മാറ്റിയത്. താനൂരിൽ അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിനു രജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നായിരുന്നു സലിംകുമാർ നൽകിയ മൊഴി. സലിം കുമാറിന് പകരം പൊതുഭരണവകുപ്പ്  അഡീഷണൽ സെക്രട്ടറിക്ക് മാരിടൈം ബോർഡിന്റെ ചുമതല നൽകി. 

Advertisment

തുറമുഖ വകുപ്പിനെ മാരി‍ടൈം ബോർഡ് ആക്കിയതു സംബന്ധിച്ച ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാലും സർവീസ് സംബന്ധമായ അറിവും ഭരണപരിചയവും ഉള്ള ഉദ്യോഗസ്ഥനാകണം സിഇഒ എന്നതിനാലുമാണു പുതിയ നിയമനമെന്നു 18ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം ഷൈൻ ഇന്നു ചുമതലയേറ്റേക്കും. 

അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

malappuram
Advertisment