' കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക'. സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിച്ചു. അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ പ്രവർത്തന രീതി രൂപീകരിച്ചുവെന്നും. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. 

New Update
mb rajesh

തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വർദ്ധച്ചുവരുന്ന സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.

Advertisment

കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ പ്രവർത്തന രീതി രൂപീകരിച്ചുവെന്നും. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. 


അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം. റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലഹരിക്കെതിരെ പ്രത്യക പരിപാടി സംഘടിപ്പിക്കും. എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അക്രമവാസന കാണിക്കുന്ന കുട്ടികളെ കുട്ടിക്കുറ്റവാളികൾ എന്ന് ചാപ്പ കുത്തണോ എന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.


ഇത്തരക്കാരുടെ മാനസികാവസ്ഥ പഠിച്ചു ശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കും.  കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങൾ ഉയരുന്നതിനെ മനഃശാസ്ത്രപരമായി സമീപിക്കണമെന്നും വയലൻസ് ലഹരിയായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു. സിനിമ, വെബ്  സീരീസ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു.


 ക്യാമ്പസുകളിലെ അരാഷ്ട്രീയവാദമാണ് വയലൻസിന്റെ മഹത്വവത്കരണത്തിന് കാരണം. നേതൃത്വം ഇല്ലാത്ത ആൾക്കൂട്ടം അക്രമം ലഹരിയാക്കുകയാണെന്നും എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു.