/sathyam/media/media_files/2026/01/17/mb-rajesh-kc-venugopal-2026-01-17-16-17-00.jpg)
കോട്ടയം: കെ.സി വേണുഗോപാല്‍ എം.പിയെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം കൂട്ടിക്കെട്ടാനുള്ള ശ്രമം പാളിയതോടെ തുടര്‍ പ്രതികരണങ്ങളില്ലാതെ മന്ത്രി എം.ബി രാജേഷ്. കോണ്‍ഗ്രസുകാരോട് വീണ്ടും പോറ്റി വിഷയം എടുത്തിടാന്‍ വെല്ലുവിളിച്ച മന്ത്രി എം.ബി രാജേഷാണ് ഇപ്പോൾ മൗന വൃതത്തില്‍ എന്നാണു കോണ്‍ഗ്രസുകാര്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയത് 2004-ലാണ്, കെ.സി വേണുഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നുമായിരുന്നു എം.ബി രാജേഷിന്റെ ആരോപണം.
തന്ത്രിയുടെ സഹായികളെയും പരികര്‍മികളെയും കൊണ്ടുവരുന്നതും ജോലികള്‍ക്കായി നിയോഗിക്കുന്നതും തന്ത്രിമാരുടെ അവകാശമാണെന്ന കീഴ്‌വഴക്കമായിരുന്നു ഇന്നുവരെ പിന്തുടര്‍ന്നിരുന്നത്. അതില്‍ ആരും ഇടപെടാറുമില്ലെന്നിരിക്കെയാണു കെ.സി വേണുഗോപാലിനെ കൂടി സ്വര്‍ണ കൊള്ളയില്‍ കെട്ടാം എന്ന നിലയിലേക്കു സിപിഎം തന്ത്രം പയറ്റിയത്.
അപ്പോഴും 2004 ഇല്‍ ശബരിമലയില്‍ കയറിയ പോറ്റി 2006 -2011 മുഖ്യന്ത്രിയായിരുന്ന അച്യുതാനന്ദന്റെ കാലത്തും ശബരിമലയില്‍ ഉണ്ടായിരുന്നു. അന്നു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലേ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തിനു സിപിഎം മറുപടി പറയേണ്ട സാഹചര്യം കൂടി ഉണ്ടായി. അന്നു ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നു. ഇഎംഎസിന്റെ മരുമകന്‍ ഗുപ്തനായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്.
ഇതോടൊപ്പം ദേവസ്വം മന്ത്രിയായിരിക്കെ കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍ കേരളം വീണ്ടും ചര്‍ച്ച ചെയ്യാനും സിപിഎം ഇടപെടല്‍ കൊണ്ടായി. കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നത് 2004 മുതല്‍ 2006 വരെയാണ്. അന്നു ബോര്‍ഡും മന്ത്രിയായിരുന്ന കെ.സി വേണുഗോപാലും ഒത്തുപോയിരുന്നില്ലെന്ന പഴയ മാധ്യമ വാര്‍ത്തകളില്‍ അടക്കം വ്യക്തമാണ്.
2004 മുതല്‍ 2006 വരെ വേണുഗോപാലിന്റെ കാലത്തു രാമന്‍ നായരും പുനലൂര്‍ മധുവും എം.ബി ശ്രീകുമാറുമായിരുന്നു മെമ്പര്‍മാര്‍. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡ് ആയിരുന്നു എങ്കിലും വേണുഗോപാലും ബോര്‍ഡുമായി പരസ്യമായ യുദ്ധത്തില്‍ ആയിരുന്നു.
ദേവസ്വം നിയമനങ്ങളെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നു വേണുഗോപാല്‍ ദേവസ്വം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകപോലും ഉണ്ടായി. ഇതോടെ ബോര്‍ഡും മന്ത്രിയും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായി.
ദേവസ്വം ബോര്‍ഡിന്റെ ഭരണഘടന പ്രകാരം മന്ത്രിയുടെ ഉത്തരവ് പാലിക്കാന്‍ ബോര്‍ഡിനു ബാധ്യതയെല്ലന്ന നിലപാട് ബോര്‍ഡ് എടുത്തു. ദേവസ്വം സെക്രട്ടറി ആയിരുന്ന ഭാരത് ഭൂഷണ്‍ ഇറക്കിയ ഉത്തരവു വിവാദമായി. മന്ത്രിക്കെതിരെ വെള്ളാപ്പള്ളിയടക്കം രംഗത്തുവന്നു. അന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തകളായി ഇതു മാറി.
യോഗങ്ങളില്‍ പോലും മന്ത്രിയും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയെന്ന സ്ഥിതിയിലേക്ക എത്തിയപ്പോഴും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്കു കെ.സി വേണുഗോപാല്‍ എത്തി.
2005 ലെ ശബരിമല തീര്‍ത്ഥാടനം തുടങ്ങും മുന്‍പു ബോര്‍ഡ് മുന്നൊരുക്കങ്ങളില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നു തോന്നിയതിനാല്‍ മന്ത്രിയായിരുന്ന വേണുഗോപാല്‍ പത്തിലധികം തവണയാണ് അക്കാലത്തു മല കയറി സന്നിധാനം വരെ പോയി മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും മറ്റും ഉറപ്പാക്കി.
സീസണ്‍ തുടങ്ങും മുന്‍പേ പലതവണ വേണുഗോപാല്‍ തിരുവന്തപുരത്തും പത്തനംതിട്ടയിലും പമ്പയിലും സന്നിധാനത്തും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. വെള്ളപ്പള്ളിയടക്കം പല ശക്തികളും എതിര്‍ത്തിട്ടും വേണുഗോപാല്‍ മുട്ടുമടക്കിയില്ല. സുതാര്യതയില്ലാത്ത ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us