ചിരട്ടക്കരി കഴിച്ചാല്‍ ദഹനപ്രശ്‌നം മാറുമോ? മാറുമെന്നു ശാസ്ത്ര ലോകം. ചിരട്ടക്കരി കൊണ്ടുള്ള മരുന്നിനു പ്രചാരമേറുന്നു. ദഹനം, വയറു വീര്‍ക്കല്‍ എന്നിവയ്ക്കു ചിരട്ടക്കരികൊണ്ടു നിര്‍മിക്കുന്ന മരുന്ന് അത്യുത്തമം!. മരുന്നുണ്ടാക്കാന്‍ ചിരട്ട കൊണ്ടു പോകാന്‍ തുടങ്ങിയതോടെ ചിരട്ടയ്ക്കും വില കൂടി

ഇവരില്‍ നിന്നു വന്‍കിട കമ്പനികള്‍ ചിര ശേഖരിക്കും. തമിഴ്‌നാട്ടില്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്

New Update
medicine

കോട്ടയം: ചിരട്ടക്കരി കഴിച്ചാല്‍ ദഹനപ്രശ്നം മാറുമോ.. കേട്ടിട്ട് അതിശയിക്കേണ്ട.  ദഹനം, വയറു വീര്‍ക്കല്‍, കരള്‍, വൃക്ക എന്നിവ ഡീടോക്‌സ് ചെയ്യുന്നതിനും ചിരട്ടക്കരി ഉപയോഗിച്ചുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്.

Advertisment

നമ്മുടെ ചിരട്ടയില്‍ നിന്നു ഉല്‍പ്പാദിപ്പിക്കുന്ന ചിരട്ടക്കരികൊണ്ടു നിര്‍മിക്കുന്ന മരുന്നുകള്‍ക്കു പ്രചാരമേറുകയാണ്. വിദേശത്താണ് ഇത്തരം മരുന്നുകള്‍ക്കു പ്രചാരം കൂടുതലെങ്കിലും ഇന്ത്യയിലും സുലഭമാണ്. ചിരട്ടക്കരി കൊണ്ട് ഉണ്ടാക്കുന്നതാണെന്നു കരുതി വില കുറയുമെന്നു കരുതരുത്.


500 മുതല്‍ 2000 രൂപ വരെയാണു വിവിധ കമ്പനികള്‍ ഇത്തരം മരുന്നിന് ഈടാക്കുന്നത്. ഇത്തരം ഒരു കുപ്പിയില്‍ 60 ക്യാപ്‌സൂളുകള്‍(250 ഗ്രാം) മാത്രമേ കാണൂ.

ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇവ വാങ്ങാന്‍ കിട്ടും. മരുന്നിനൊപ്പം ചരട്ടക്കരി(ആക്ടീവ് കാര്‍ബര്‍) കൊണ്ടു നിര്‍മിക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലയാണ്.

ഇതോടെ ചിരട്ടയ്ക്കു ആവശ്യക്കാരും ഏറി. ഒരു കിലോ ചിരട്ടയ്ക്ക് 20 രൂപ മതല്‍ 30 രൂപക്കാണു മൊത്തക്കച്ചവടക്കാര്‍ ചെറുകിട കച്ചവടക്കാരില്‍ നിന്നു ചിരട്ട സംഭരിക്കുന്നത്.


ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളില്‍നിന്നു പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ ഇപ്പോള്‍ പ്രധാനമായും തേടുന്നതും ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്‌ക്കെടുക്കുമെന്ന പോസ്റ്ററുകള്‍ ഇടംപിടിച്ചിട്ടുണ്ട്.


ഒരു കിലോ ചിരട്ടക്കു നാട്ടിന്‍പുറത്തെ ആക്രിക്കടകളില്‍ 20 രൂപ മുതല്‍ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടു നിന്നും തമിഴ്‌നാട്ടില്‍നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടുപോകുന്നത്.

ഇവരില്‍ നിന്നു വന്‍കിട കമ്പനികള്‍ ചിര ശേഖരിക്കും. തമിഴ്‌നാട്ടില്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിന് ഇത് ഒരു ഘടകമാണ്.

ഇതിനു പുറമെ പഴച്ചാര്‍, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിനു ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്. ചിരട്ടക്കരി ഉല്‍പ്പന്നങ്ങളുടെ പ്രചാരം വര്‍ധിച്ചതോടെയാണു ചിരട്ടയുടെ വിലയും വര്‍ധിക്കുന്നത്. പഴയതുപോലെ നാട്ടില്‍ ചിരട്ട കിട്ടാനില്ലെന്നും ആക്രിക്കടക്കാര്‍ പറയുന്നു.