മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച സംഭവം; യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

New Update
Munnarmardacaseneww (1)

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് യുവാക്കൽ വിനോദസഞ്ചാരികളെ മർദിച്ചത്.

Advertisment

മൂന്നാറിലെത്തിയ കോളേജ് വിദ്യാർഥികളെയാണ് പ്രതികൾ മർദിച്ചത്. മർദനത്തിൽ രണ്ടുപേർക്കാണ് സാരമായി പരിക്കേറ്റത്. തമിഴ് നാട്ടിൽ ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്.

പളളിവാസലിന് സമീപം വച്ച് ഇവരുടെ വാഹനം ഇരുചക്ര വാഹനത്തിന് വഴി നൽകിയിലെന്ന പേരിലായിരുന്നു അതിക്രമം. ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുൺ സൂര്യ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ മർദിച്ചത്.

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തൃച്ചി സ്വദേശികളായ അരവിന്ദ്, ഗുണശീലൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

Advertisment