കോട്ടയം: കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ എന്നു സൂചന. കേസിൽ ആദ്യം അറസ്റ്റിലായ അൻഷാദിൻ്റെ സുഹൃത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന വിവരമാണ് ലഭിക്കുന്നത്.
യുവതിയെ കാറിടിച്ച് വീഴ്ത്തുന്ന സമയത്ത് കാറിനുള്ളിൽ അൻഷാദും ഇയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറും ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പോലീസ് സംഘം ഇയാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായാണ് വിവരം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് ഇരുവരും
ചങ്ങനാശേരിയിലെ ടെക്സ്‌റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതുവിനെ കൊലപ്പെടുത്താൻ പോകുന്നത്.
ഇന്നലെ രാവിലെ എട്ടരയ്ക്കും 8.45 നും ഇടയിലാണ് കറുകച്ചാലിൽ യുവതിയെ കാറിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും സൗഹൃദത്തിലുണ്ടായ വിള്ളലുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നു.
പ്രതിയെ ചോദ്യം ചെയതപ്പോൾ ഇതു സംബന്ധിച്ചുള്ള സൂചനകൾ കറുകച്ചാൽ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയായ അൻഷാദിനെയും സുഹൃത്തിനെയും പോലീസ് സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ ആസൂത്രണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂ.