Advertisment

മകളുടേയും മരുമകന്റെയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണം. കൃത്യം ചെയ്തത് ഒറ്റയ്ക്കാണ്. നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്ന് ചെന്താമര കോടതിയില്‍

തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്

New Update
nenmara

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതത്തില്‍ കോടതിയില്‍ ഹാജരാക്കവെ കോടതിയോട് അഭ്യര്‍ത്ഥനയുമായി പ്രതി ചെന്താമര. ഫെബ്രുവരി 12 വരെയാണ പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

Advertisment

പോലീസ് പിടികൂടിയതിന്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്


എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. 

തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു. 


മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ. അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണം.  ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു


കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും  ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

Advertisment